ന്യൂഡൽഹി: സൈനികസഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കര, വ്യോമ, നാവിക സേനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത മെഗാ സൈനികാഭ്യാസം നടത്താൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. "ഇന്ദ്ര' എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസം ഒക്ടോബർ 19 മുതൽ 29 വരെ റഷ്യയിലായിരിക്കും നടക്കുക.
മൂന്നു സേനകളും പങ്കെടുക്കുന്ന സംയുക്ത സൈനികാഭ്യാസത്തിൽ ഇന്ത്യ ഇതാദ്യമായാണ് അണിചേരുന്നത്. കരസേനയിൽനിന്ന് 350 പേരാണു പങ്കെടുക്കുന്നത്. നാവിക, വ്യോമ സേനകളിൽനിന്ന് ഇത്രയും പേർ വീതം പങ്കെടുക്കുമെന്നാണ് സൂചന.
ചൈനയുമായി അതിർത്തി തർക്കത്തിലും പാക്കിസ്ഥാനുമായി ഭീകരവാദമടക്കമുള്ള വിഷയങ്ങളിലും ബന്ധം മോശമാകുന്ന സമയത്ത് റഷ്യയുമായി ഇന്ത്യ നടത്തുന്ന മെഗാ സൈനികാഭ്യാസത്തിനു പ്രസക്തിയേറെയാണ്.
മൂന്നു സേനകളും പങ്കെടുക്കുന്ന സംയുക്ത സൈനികാഭ്യാസത്തിൽ ഇന്ത്യ ഇതാദ്യമായാണ് അണിചേരുന്നത്. കരസേനയിൽനിന്ന് 350 പേരാണു പങ്കെടുക്കുന്നത്. നാവിക, വ്യോമ സേനകളിൽനിന്ന് ഇത്രയും പേർ വീതം പങ്കെടുക്കുമെന്നാണ് സൂചന.
ചൈനയുമായി അതിർത്തി തർക്കത്തിലും പാക്കിസ്ഥാനുമായി ഭീകരവാദമടക്കമുള്ള വിഷയങ്ങളിലും ബന്ധം മോശമാകുന്ന സമയത്ത് റഷ്യയുമായി ഇന്ത്യ നടത്തുന്ന മെഗാ സൈനികാഭ്യാസത്തിനു പ്രസക്തിയേറെയാണ്.