റാഞ്ചി: സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ പുസ്തകത്തിനു ജാർഖണ്ഡ് സർക്കാരിന്റെ നിരോധനം. പുസ്തകം എഴുതിയ സർക്കാർ ഡോക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ഹൻസ്ദ സൗവേന്ദ്ര ശേഖർ എന്ന ഡോക്ടർ-എഴുത്തുകാരനെതിരേയാണ് രചനയ്ക്കു മുന്പ് അനുമതി വാങ്ങിയില്ല എന്ന കാരണത്താൽ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ പുസ്തകം ‘ദി ആദിവാസി വിൽ നോട്ട് ഡാൻസ്’ സന്താൾ ആദിവാസി സ്ത്രീകളുടെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി നിരോധിക്കുകയും ചെയ്തു.
അടിയന്തര സ്വഭാവത്തോടെയാണ് സർക്കാർ നടപടിയെന്നു സംസ്ഥാന ആരോഗ്യമന്ത്രി രാമചന്ദ്ര ചന്ദ്രവംശി നിയമസഭയെ അറിയിച്ചു. നിരോധനമേർപ്പെടുത്തിയ പുസ്തകം പിടിച്ചെടുത്തു നശിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.
സസ്പെൻഷൻ ഉത്തരവ് ലഭിച്ചെന്നും ഇത് എഴുത്തുകാരനു കൈമാറിയെന്നും പാകുർ സിവിൽ സർജൻ എൻ.കെ.മെഹ്റ ടെലിഗ്രാഫിനോടു വെളിപ്പെടുത്തി. എന്നാൽ, സസ്പെൻഷൻ-നിരോധന ഉത്തരവുകൾ കൈയിൽ ലഭിച്ചിട്ടില്ലെന്ന് ഹൻസ്ദ ശേഖർ പ്രതികരിച്ചു.
പുറത്തിറക്കിയ പുസ്തകത്തിനെതിരേ ഈ മാസമാണ് പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത്. പ്രതിഷേധവുമായെത്തിയ ഒരു കൂട്ടം ആദിവാസികൾ ഹൻസ്ദയുടെ പുരസ്കാരത്തിനർഹമായ പുസ്തകം കത്തിച്ചിരുന്നു.
ഹൻസ്ദ സൗവേന്ദ്ര ശേഖർ എന്ന ഡോക്ടർ-എഴുത്തുകാരനെതിരേയാണ് രചനയ്ക്കു മുന്പ് അനുമതി വാങ്ങിയില്ല എന്ന കാരണത്താൽ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ പുസ്തകം ‘ദി ആദിവാസി വിൽ നോട്ട് ഡാൻസ്’ സന്താൾ ആദിവാസി സ്ത്രീകളുടെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി നിരോധിക്കുകയും ചെയ്തു.
അടിയന്തര സ്വഭാവത്തോടെയാണ് സർക്കാർ നടപടിയെന്നു സംസ്ഥാന ആരോഗ്യമന്ത്രി രാമചന്ദ്ര ചന്ദ്രവംശി നിയമസഭയെ അറിയിച്ചു. നിരോധനമേർപ്പെടുത്തിയ പുസ്തകം പിടിച്ചെടുത്തു നശിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.
സസ്പെൻഷൻ ഉത്തരവ് ലഭിച്ചെന്നും ഇത് എഴുത്തുകാരനു കൈമാറിയെന്നും പാകുർ സിവിൽ സർജൻ എൻ.കെ.മെഹ്റ ടെലിഗ്രാഫിനോടു വെളിപ്പെടുത്തി. എന്നാൽ, സസ്പെൻഷൻ-നിരോധന ഉത്തരവുകൾ കൈയിൽ ലഭിച്ചിട്ടില്ലെന്ന് ഹൻസ്ദ ശേഖർ പ്രതികരിച്ചു.
പുറത്തിറക്കിയ പുസ്തകത്തിനെതിരേ ഈ മാസമാണ് പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത്. പ്രതിഷേധവുമായെത്തിയ ഒരു കൂട്ടം ആദിവാസികൾ ഹൻസ്ദയുടെ പുരസ്കാരത്തിനർഹമായ പുസ്തകം കത്തിച്ചിരുന്നു.