ജയ്പുർ: ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൽ നാല്പതുകാരിയായ വിധവയെ ബന്ധുക്കൾ അതിക്രൂരമായി മർദിച്ചുകൊന്നതായി പരാതി. വിസർജ്യം കഴിപ്പിച്ചും പഴുപ്പിച്ച ദണ്ഡുകൊണ്ട് കണ്ണുചൂഴ്ന്നെടുത്തും പീഡിപ്പിച്ചശേഷമായിരുന്നു കൊലപാതകം. രാജസ്ഥാനിലെ ആജ്മേറിലാണു സംഭവം നടന്നത്.
ഒരു മാസം മുന്പ് ഭർത്താവ് മരിച്ച കന്യാദേവി റെയ്ഗർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു മക്കൾക്കൊപ്പമാണു ഇവർ താമസിച്ചിരുന്നത്. ഒാഗസ്റ്റ് മൂന്നിനാണു കൊലപാതകം നടന്നത്. സ്ത്രീയുടെ അകന്ന ഒരു ബന്ധു പത്താം തീയതി പരാതി നല്കിയപ്പോഴാണു പോലീസ് വിവരം അറിയുന്നത്. അകന്ന ബന്ധുവിന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്നു നിലപാടെടുത്ത പോലീസ്, സ്ത്രീയുടെ മകൾ പരാതി നല്കിയപ്പോൾ കേസെടുത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊലപാതകം നടത്തിയ ബന്ധുക്കൾ ഉടൻ തന്നെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞതിനാൽ പോസ്റ്റ്മോർട്ടം അസാധ്യമാണെന്നു പോലീസ് പറഞ്ഞു.
ഒരു മാസം മുന്പ് ഭർത്താവ് മരിച്ച കന്യാദേവി റെയ്ഗർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു മക്കൾക്കൊപ്പമാണു ഇവർ താമസിച്ചിരുന്നത്. ഒാഗസ്റ്റ് മൂന്നിനാണു കൊലപാതകം നടന്നത്. സ്ത്രീയുടെ അകന്ന ഒരു ബന്ധു പത്താം തീയതി പരാതി നല്കിയപ്പോഴാണു പോലീസ് വിവരം അറിയുന്നത്. അകന്ന ബന്ധുവിന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്നു നിലപാടെടുത്ത പോലീസ്, സ്ത്രീയുടെ മകൾ പരാതി നല്കിയപ്പോൾ കേസെടുത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊലപാതകം നടത്തിയ ബന്ധുക്കൾ ഉടൻ തന്നെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞതിനാൽ പോസ്റ്റ്മോർട്ടം അസാധ്യമാണെന്നു പോലീസ് പറഞ്ഞു.