കാഠ്മണ്ഡു: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 55 ആയി. 36 പേരെ കാണാതായി. മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ ചിത്വാൻ പട്ടണത്തിൽ കുടുങ്ങിയ 700 പേരിൽ 200 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
രപ്തി നദി കരകവിഞ്ഞതിനെത്തുടർന്ന് ചിത്വാനിലെ നിരവധി ഹോട്ടലുകളിലും വെള്ളം കയറി. ഇവിടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് ആനകളെയും ഉപയോഗിക്കുന്നുണ്ട്.
രപ്തി നദി കരകവിഞ്ഞതിനെത്തുടർന്ന് ചിത്വാനിലെ നിരവധി ഹോട്ടലുകളിലും വെള്ളം കയറി. ഇവിടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് ആനകളെയും ഉപയോഗിക്കുന്നുണ്ട്.