ടെഹ്റാൻ: മിസൈൽ വികസന പദ്ധതിക്കും വിപ്ളവഗാർഡുകളുടെ വിദേശഓപ്പറേഷന്റെ ചുമതലയുള്ള അൽഖുഡ്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കുമായി ഇറാൻ പാർലമെന്റ് അന്പതുകോടി ഡോളർ അനുവദിച്ചു. അമേരിക്ക ഈയിടെ ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.
മിസൈൽ വികസന പദ്ധതിക്കു കൂടുതൽ പണം വകയിരുത്തിയത് ആദ്യപടിയാണെന്നും കൂടുതൽ നടപടികൾ തുടർന്നുണ്ടാവുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ അലി ലാറിൻജാനി പ്രഖ്യാപിച്ചു. മിസൈൽ പദ്ധതിക്കു പണം അനുവദിക്കുന്ന ബിൽ പാസായതിനെത്തുടർന്ന് എംപിമാർ അമേരിക്ക നശിക്കട്ടെ എന്നു മുദ്രാവാക്യം മുഴക്കി. 244 എംപിമാരിൽ 240 പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു.വിപ്ളവഗാർഡുകളുടെ അൽഖുഡ്സ് വിഭാഗത്തിനു 26 കോടി ഡോളറോളം ലഭിക്കും.
മിസൈൽ വികസന പദ്ധതിക്കു കൂടുതൽ പണം വകയിരുത്തിയത് ആദ്യപടിയാണെന്നും കൂടുതൽ നടപടികൾ തുടർന്നുണ്ടാവുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ അലി ലാറിൻജാനി പ്രഖ്യാപിച്ചു. മിസൈൽ പദ്ധതിക്കു പണം അനുവദിക്കുന്ന ബിൽ പാസായതിനെത്തുടർന്ന് എംപിമാർ അമേരിക്ക നശിക്കട്ടെ എന്നു മുദ്രാവാക്യം മുഴക്കി. 244 എംപിമാരിൽ 240 പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു.വിപ്ളവഗാർഡുകളുടെ അൽഖുഡ്സ് വിഭാഗത്തിനു 26 കോടി ഡോളറോളം ലഭിക്കും.