പൂഞ്ച്: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവയ്പിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസർക്കു (ജെസിഒ) വീരമൃത്യു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു കൃഷ്ണഗാട്ടി സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തിയതെന്നു സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യൻ സേന ഫലപ്രദമായി തിരിച്ചടിച്ചു. വെടിവയ്പിൽ നയിബ് സുബേദാർ ജാഗ്രാം സിംഗ് തോമറിനു ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തോമർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മധ്യപ്രദേശിലെ മൊദേനയിലെ താർസാന സ്വദേശിയാണ് 42കാരനായ തോമർ. ഭാര്യ: ഓമാവതി ദേവി. ഒരു മകനും മകളുമുണ്ട്. അതിർത്തിയിൽ ഇന്ത്യക്കുവേണ്ടി ധീരതയോടെ നിലയുറപ്പിച്ച തോമറിനെ രാജ്യം എന്നും ഓർമിക്കുമെന്നു സൈനികവക്താവ് അനുസ്മരിച്ചു.
പൂഞ്ച് മേഖലയിലെ മെന്ധാറിൽ പാക് വെടിവയ്പിൽ നാല്പത്തഞ്ചുകാരി കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന മോർട്ടാർ ആക്രമണത്തിലാണു റഖിയ ബീ കൊല്ലപ്പെട്ടത്.
ഇന്ത്യൻ സേന ഫലപ്രദമായി തിരിച്ചടിച്ചു. വെടിവയ്പിൽ നയിബ് സുബേദാർ ജാഗ്രാം സിംഗ് തോമറിനു ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തോമർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മധ്യപ്രദേശിലെ മൊദേനയിലെ താർസാന സ്വദേശിയാണ് 42കാരനായ തോമർ. ഭാര്യ: ഓമാവതി ദേവി. ഒരു മകനും മകളുമുണ്ട്. അതിർത്തിയിൽ ഇന്ത്യക്കുവേണ്ടി ധീരതയോടെ നിലയുറപ്പിച്ച തോമറിനെ രാജ്യം എന്നും ഓർമിക്കുമെന്നു സൈനികവക്താവ് അനുസ്മരിച്ചു.
പൂഞ്ച് മേഖലയിലെ മെന്ധാറിൽ പാക് വെടിവയ്പിൽ നാല്പത്തഞ്ചുകാരി കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന മോർട്ടാർ ആക്രമണത്തിലാണു റഖിയ ബീ കൊല്ലപ്പെട്ടത്.