കൊടൈക്കനാൽ: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയുടെ വിവാഹം കൊടൈക്കനാലിൽ നടത്തുന്നതിനെതിരേ സമർപ്പിച്ച പരാതി സബ് രജിസ്ട്രാർ തള്ളി. കഴിഞ്ഞ മാസം 12ന് ഇറോം ശര്‍മിളയും വര്‍ഷങ്ങളായി സൗഹൃദം പുലര്‍ത്തുന്ന അയര്‍ലൻഡ് സ്വദേശി ഡെസ്മണ്ട് കുടീഞ്ഞോയും വിവാഹിതരാകാനായി കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സംയുക്ത അപേക്ഷ നൽകിയത്. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിനാണ് അപേക്ഷ നല്‍കിയിരുന്നത്. ഇക്കാര്യം ശര്‍മിള തന്നെയാണു കൊടൈക്കനാല്‍ പ്രസ്ക്ലബ്ബിലെത്തി മാധ്യമങ്ങളെ അറിയിച്ചത്.
ഇറോം ശര്‍മിളയും കുടിഞ്ഞോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കരുതെന്നും അത്തരമൊരു വിവാഹം നടന്നാല്‍ കൊടൈക്കനാലിലെ സമാധാനാന്തരീക്ഷം തകരുമെന്നും കാണിച്ചു സാമൂഹ്യപ്രവർത്തകൻ വി. മഹേന്ദ്രൻ നൽകിയ പരാതിയാണു തള്ളിയത്. ഇതേ ആവശ്യവുമായി തമിഴ്നാട് ഹിന്ദുമക്കള്‍ കക്ഷി സംസ്ഥാന പ്രസിഡന്റ് പി. രവികുമാറും രംഗത്തെത്തിയിരുന്നു.
എന്നാൽ, അപേക്ഷിച്ചിരിക്കുന്നവർ സാധുവായ വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കിൽ മാത്രമേ രജിസ്ട്രേഷൻ തടയാനാവൂ എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ പരാതി തള്ളിക്കളഞ്ഞത്.
ഇറോം ശര്‍മിളയും കുടിഞ്ഞോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കരുതെന്നും അത്തരമൊരു വിവാഹം നടന്നാല്‍ കൊടൈക്കനാലിലെ സമാധാനാന്തരീക്ഷം തകരുമെന്നും കാണിച്ചു സാമൂഹ്യപ്രവർത്തകൻ വി. മഹേന്ദ്രൻ നൽകിയ പരാതിയാണു തള്ളിയത്. ഇതേ ആവശ്യവുമായി തമിഴ്നാട് ഹിന്ദുമക്കള്‍ കക്ഷി സംസ്ഥാന പ്രസിഡന്റ് പി. രവികുമാറും രംഗത്തെത്തിയിരുന്നു.
എന്നാൽ, അപേക്ഷിച്ചിരിക്കുന്നവർ സാധുവായ വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കിൽ മാത്രമേ രജിസ്ട്രേഷൻ തടയാനാവൂ എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ പരാതി തള്ളിക്കളഞ്ഞത്.