ചെന്നൈ: അണ്ണാഡിഎംകെയിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും നേതാവ് ടി.ടി.വി. ദിനകരനും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും എടപ്പാടി- പനീർശെൽവം പക്ഷങ്ങൾ ലയനത്തിന് ഒരുങ്ങുകയും ചെയ്യുന്നതിനിടെ ബിജെപി കരുനീക്കം ശക്തമാക്കി.
എന്നാൽ, പുതിയ തന്ത്രവുമായി ഡിഎംകെ രംഗത്തുവന്നതു ബിജെപിക്കു തലവേദനയായിട്ടുണ്ട്. സർക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് സ്റ്റാലിന്റെ പ്രസ്താവനയാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ നീക്കം കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതുപോലെയാണെന്നു ബിജെപി കുറ്റപ്പെടുത്തി.
എഡിഎംകെയിൽ എടപ്പാടി-പനീർശെൽവം വിഭാഗങ്ങൾ ലയന ശേഷം എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.അതിനു ശക്തിപകരാനാണ് ബിജെപി ശ്രമിക്കുന്നത്. എഡിഎംകെയെ എൻഡിഎയിൽ എത്തിച്ചു തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേത്.
അവിശ്വാസം കൊണ്ടുവരാൻ സ്റ്റാലിനു പ്രാപ്തിയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മൂന്നുദിവസത്തെ സന്ദർശനത്തിനു ബിജെപി അധ്യക്ഷൻ അമിത് ഷാ ഒാഗസ്റ്റ് 22ന് തമിഴ്നാട്ടിലെത്തും. എഡിഎംകെ സർക്കാരിനെ വീഴ്ത്താനുള്ള ഡിഎംകെയുടെ ശ്രമം പരാജയപ്പെടുത്തുകയാണു ബിജെപിയുടെ പരമമായ ലക്ഷ്യം. സൂപ്പർതാരം രജനികാന്തിനെയും പാർട്ടിയിൽ ചേർക്കാൻ ശ്രമം നടക്കുന്നുണ്ട്. ദിനകരന്റെ നിയമനം പാർട്ടിയുടെ നയങ്ങൾക്കു വിരുദ്ധമാണെന്ന പളനിസ്വാമിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു വേണ്ടിവന്നാൽ അവിശ്വാസം കൊണ്ടുവരുമെന്നു സ്റ്റാലിൻ പറഞ്ഞത്.
എന്നാൽ, പുതിയ തന്ത്രവുമായി ഡിഎംകെ രംഗത്തുവന്നതു ബിജെപിക്കു തലവേദനയായിട്ടുണ്ട്. സർക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് സ്റ്റാലിന്റെ പ്രസ്താവനയാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ നീക്കം കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതുപോലെയാണെന്നു ബിജെപി കുറ്റപ്പെടുത്തി.
എഡിഎംകെയിൽ എടപ്പാടി-പനീർശെൽവം വിഭാഗങ്ങൾ ലയന ശേഷം എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.അതിനു ശക്തിപകരാനാണ് ബിജെപി ശ്രമിക്കുന്നത്. എഡിഎംകെയെ എൻഡിഎയിൽ എത്തിച്ചു തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേത്.
അവിശ്വാസം കൊണ്ടുവരാൻ സ്റ്റാലിനു പ്രാപ്തിയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മൂന്നുദിവസത്തെ സന്ദർശനത്തിനു ബിജെപി അധ്യക്ഷൻ അമിത് ഷാ ഒാഗസ്റ്റ് 22ന് തമിഴ്നാട്ടിലെത്തും. എഡിഎംകെ സർക്കാരിനെ വീഴ്ത്താനുള്ള ഡിഎംകെയുടെ ശ്രമം പരാജയപ്പെടുത്തുകയാണു ബിജെപിയുടെ പരമമായ ലക്ഷ്യം. സൂപ്പർതാരം രജനികാന്തിനെയും പാർട്ടിയിൽ ചേർക്കാൻ ശ്രമം നടക്കുന്നുണ്ട്. ദിനകരന്റെ നിയമനം പാർട്ടിയുടെ നയങ്ങൾക്കു വിരുദ്ധമാണെന്ന പളനിസ്വാമിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു വേണ്ടിവന്നാൽ അവിശ്വാസം കൊണ്ടുവരുമെന്നു സ്റ്റാലിൻ പറഞ്ഞത്.