കോൽക്കത്ത: രാജ്യത്തെ ഏകീകൃത നികുതി വ്യവസ്ഥയായ ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) ഏറ്റവും കൂടുതൽ ഇടപാടുകാർ രജിസ്റ്റർ ചെയ്തതു പശ്ചിമബംഗാളിൽ. ധനം-കന്പനികാര്യ സഹമന്ത്രി അർജുൻ രാം മേഘ്വാളാണ് ഒരു സെമിനാറിനിടെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽനിന്ന് 56,000 ഓളം ഇടപാടുകാർ ഇതുവരെ പേരു ചേർത്തിട്ടുണ്ട്.11 ദിവസംകൊണ്ട് 13.2 ലക്ഷം ഇടപാടുകാർ രാജ്യത്തുമൊത്തം രജിസ്റ്റർ ചെയ്തെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം സാന്പത്തിക പരിഷ്കരണത്തിന്റെ വർഷമാണ്. ജിഎസ്ടിയുടെ ശക്തിയും നേട്ടവും പതിയെ ജനങ്ങൾക്കു മനസിലാകും. നികുതി പരിഷ്കരണത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സർക്കാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 57,000 കോടി രൂപ ലാഭിക്കാനായി. ഈ വർഷം രാജ്യത്ത് പുതുതായി 91 ലക്ഷം നികുതി ദായകർ രജിസ്റ്റർ ചെയ്തു. ഇതുവഴി പ്രത്യക്ഷ നികുതി വരുമാനത്തിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം സാന്പത്തിക പരിഷ്കരണത്തിന്റെ വർഷമാണ്. ജിഎസ്ടിയുടെ ശക്തിയും നേട്ടവും പതിയെ ജനങ്ങൾക്കു മനസിലാകും. നികുതി പരിഷ്കരണത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സർക്കാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 57,000 കോടി രൂപ ലാഭിക്കാനായി. ഈ വർഷം രാജ്യത്ത് പുതുതായി 91 ലക്ഷം നികുതി ദായകർ രജിസ്റ്റർ ചെയ്തു. ഇതുവഴി പ്രത്യക്ഷ നികുതി വരുമാനത്തിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.