ന്യൂഡൽഹി: സെൻസർ ബോർഡിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതിന് ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷി.
മൂന്ന് വർഷമാണ് പഹ്ലജ് നിഹലാനിയുടെ പകരക്കാനായെത്തിയ പ്രസൂൺ ജോഷി സെൻസർ ബോർഡ് അധ്യക്ഷനായി തുടരുക. വിദ്യാബാലൻ വിവേക് അഗ്നിഹോത്രി എന്നിവരടക്കം 12 പേരാണ് പ്രസൂണിനൊപ്പം സെൻസർ ബോർഡിൽ പുതുതായി നിയമിതരായത്.
പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ ശ്രമിക്കുമെന്നു വിദ്യാബാലനും പറഞ്ഞു. സമൂഹത്തിലെ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാനാകുന്ന സിനിമകൾ ഏറെയുണ്ടാകട്ടെയെന്നും വിദ്യ പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്ന് വർഷമാണ് പഹ്ലജ് നിഹലാനിയുടെ പകരക്കാനായെത്തിയ പ്രസൂൺ ജോഷി സെൻസർ ബോർഡ് അധ്യക്ഷനായി തുടരുക. വിദ്യാബാലൻ വിവേക് അഗ്നിഹോത്രി എന്നിവരടക്കം 12 പേരാണ് പ്രസൂണിനൊപ്പം സെൻസർ ബോർഡിൽ പുതുതായി നിയമിതരായത്.
പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ ശ്രമിക്കുമെന്നു വിദ്യാബാലനും പറഞ്ഞു. സമൂഹത്തിലെ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാനാകുന്ന സിനിമകൾ ഏറെയുണ്ടാകട്ടെയെന്നും വിദ്യ പ്രത്യാശ പ്രകടിപ്പിച്ചു.