ചണ്ഡിഗഡ്: ഹരിയാന ബിജെപി അധ്യക്ഷൻ സുഭാഷ് ബരാലയുടെ മകൻ വികാസിനെയും സുഹൃത്ത് ആഷിഷ് കുമാറിനെയും ഓഗസ്റ്റ് 25 വരെ ജുഡീഷൽ കസ്റ്റിയിൽ വിട്ടു.
യുവതിയെ പിന്തുടർന്നു ശല്യപ്പെടുത്തിയ കേസിലാണ് വികാസിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിന് വെള്ളിയാഴ്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വർണിക കുണ്ടു രാത്രി ജോലിക്കുശേഷം വീട്ടിലേക്ക് കാറിൽ മടങ്ങുന്പോഴാണ് പ്രതികൾ മറ്റൊരു കാറിൽ പിന്തുടർന്നു ശല്യം ചെയ്തത്. യുവതി നല്കിയ പരാതിയെത്തുടർന്ന് പ്രതികളെ പോലീസ് കസ്റ്റിഡിയിലെത്തു വിട്ടയച്ചെങ്കിലും ജനരോഷം ഉയർന്നതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയെ പിന്തുടർന്നു ശല്യപ്പെടുത്തിയ കേസിലാണ് വികാസിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിന് വെള്ളിയാഴ്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വർണിക കുണ്ടു രാത്രി ജോലിക്കുശേഷം വീട്ടിലേക്ക് കാറിൽ മടങ്ങുന്പോഴാണ് പ്രതികൾ മറ്റൊരു കാറിൽ പിന്തുടർന്നു ശല്യം ചെയ്തത്. യുവതി നല്കിയ പരാതിയെത്തുടർന്ന് പ്രതികളെ പോലീസ് കസ്റ്റിഡിയിലെത്തു വിട്ടയച്ചെങ്കിലും ജനരോഷം ഉയർന്നതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.