ടെൽ അവീവ്: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പുരുഷനും ഹിറ്റ്ലറിന്റെ ജൂതപീഡനത്തെ അതിജീവിച്ചയാളുമായ യിസ്രയേൽ ക്രിസ്റ്റൽ 113ാം വയസിൽ അന്തരിച്ചു. അടുത്തമാസം 114 വയസു തികയാനിക്കുകയായിരുന്നു. 1903ൽ പോളണ്ടിലെ സർനോവ് ഗ്രാമത്തിൽ ജനിച്ച ക്രിസ്റ്റൽ 1950ൽ ഇസ്രയേലിലേക്കു കുടിയേറുകയും ഹെയ്ഫയിൽ താമസമാക്കുകയുമായിരുന്നു.
1939ൽ ഹിറ്റ്ലറിന്റെ നാസിപ്പട പോളണ്ടിൽ അധിനിവേശം നടത്തിയപ്പോൾ ക്രിസ്റ്റലിന് രണ്ടു മക്കളെ നഷ്ടപ്പെട്ടു. ക്രിസ്റ്റലിനെയും ഭാര്യയെയും ഓഷ്വിറ്റ്സിലെ പീഡനകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. ഭാര്യ മരിച്ചു. ജർമനിയുടെ പതനത്തിനുശേഷം സോവിയറ്റ് സേനയാണ് ക്രിസ്റ്റലിനെ കണ്ടെത്തിയത്. അപ്പോൾ 37 കിലോ മാത്രമായിരുന്നു ഭാരം. 2016 മാർച്ചിലാണ് ഗിന്നസ്ബുക് ക്രിസ്റ്റലിനെ ലോകത്തിലെ ഏറ്റവും പ്രായംചെന്ന പുരുഷ നായി അംഗീകരിച്ചത്.
1939ൽ ഹിറ്റ്ലറിന്റെ നാസിപ്പട പോളണ്ടിൽ അധിനിവേശം നടത്തിയപ്പോൾ ക്രിസ്റ്റലിന് രണ്ടു മക്കളെ നഷ്ടപ്പെട്ടു. ക്രിസ്റ്റലിനെയും ഭാര്യയെയും ഓഷ്വിറ്റ്സിലെ പീഡനകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. ഭാര്യ മരിച്ചു. ജർമനിയുടെ പതനത്തിനുശേഷം സോവിയറ്റ് സേനയാണ് ക്രിസ്റ്റലിനെ കണ്ടെത്തിയത്. അപ്പോൾ 37 കിലോ മാത്രമായിരുന്നു ഭാരം. 2016 മാർച്ചിലാണ് ഗിന്നസ്ബുക് ക്രിസ്റ്റലിനെ ലോകത്തിലെ ഏറ്റവും പ്രായംചെന്ന പുരുഷ നായി അംഗീകരിച്ചത്.