ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററിന്റെ ഉദ്വേഗം നിറഞ്ഞ ഫൈനലിനൊടുവില്‍ ഡച്ച് താരം ഡാഫ്നെ ഷിപ്പേഴ്സ് സ്വര്‍ണമണിഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 22.05 സെക്കന്‍ഡിലാണ് ഷിപ്പേഴ്സ് ലക്ഷ്യം കണ്ടത്.
ഇതോടെ ഈയിനത്തിലെ മുന്‍ ചാമ്പ്യന്മാരായ അലിസണ് ഫെലിക്സിനും മെര്ലിന് ഓട്ടിക്കുമൊപ്പം ഷിപ്പേഴ്സും വിജയപ്പട്ടികയില്‍ ഇടം നേടി. നേരത്തെ 100 മീറ്ററില്‍ ഷിപ്പേഴ്സ് വെങ്കലം നേടിയിരുന്നു.
22.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഐവറി കോസ്റ്റ് താരം മാരി ജോസി ടാലു വെള്ളി സ്വന്തമാക്കി. ഐവറി കോസ്റ്റ് നാഷണല്‍ റിക്കാര്‍ഡാണ് ടാലു സ്ഥാപിച്ച സമയം. ബഹാമസിന്റെ ഷോനെ മില്ലര്‍ ഉയ്ബോ 22.15 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം റിയോ ഒളിമ്പിക്സില്‍ ഷിപ്പേഴ്സ് വെള്ളി സ്വന്തമാക്കിയിരുന്നു.
200ൽ ഷിപ്പേഴ്സ്
01:03 AM Aug 13, 2017 | Deepika.com