ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ ഏർപ്പെടുത്തിയ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി.
2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടത്തിന്റെ സ്റ്റേ നീക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് നവീകരിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരാതികൾ പരിശോധിച്ചുവരികയാണെന്നും പുതിയ ചട്ടം പാർലമെന്റിൽ വയ്ക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി ശരിവച്ച് രാജ്യവ്യാപകമാക്കുകയായിരുന്നു.
എന്നാൽ, മദ്രാസ് ഹൈക്കോടതിയിൽ ചോദ്യംചെയ്യാത്ത 2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കേസിൽ പിടിച്ചെടുത്തവയുടെ സംരക്ഷണം) ചട്ടവും സുപ്രീംകോടതി സ്റ്റേ ചെയ്തതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടത്തിലെ (കാലിച്ചന്ത നിയന്ത്രണം) 22ബി(മൂന്ന്), 22(ഇ) എന്നിവ മാത്രമാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. അതിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.
2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടത്തിന്റെ സ്റ്റേ നീക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് നവീകരിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരാതികൾ പരിശോധിച്ചുവരികയാണെന്നും പുതിയ ചട്ടം പാർലമെന്റിൽ വയ്ക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി ശരിവച്ച് രാജ്യവ്യാപകമാക്കുകയായിരുന്നു.
എന്നാൽ, മദ്രാസ് ഹൈക്കോടതിയിൽ ചോദ്യംചെയ്യാത്ത 2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കേസിൽ പിടിച്ചെടുത്തവയുടെ സംരക്ഷണം) ചട്ടവും സുപ്രീംകോടതി സ്റ്റേ ചെയ്തതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടത്തിലെ (കാലിച്ചന്ത നിയന്ത്രണം) 22ബി(മൂന്ന്), 22(ഇ) എന്നിവ മാത്രമാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. അതിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.