ന്യൂഡൽഹി: കർഷക ആത്മഹത്യ, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധ മുഖരിതമായ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. രാജ്യത്തിന് പുതിയ പ്രഥമ പൗരനെയും രാജ്യസഭയ്ക്ക് പുതിയ അധ്യക്ഷനെയും തെരഞ്ഞെടുത്താണ് സഭാസമ്മേളനം അവസാനിച്ചത്. ലോക്സഭയിൽ 14 ബില്ലുകൾ പാസാക്കുകയും 17 ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു. രാജ്യസഭയിൽ ഒന്പത് ബില്ലുകൾ പാസാക്കി. 26 ദിവസങ്ങളിലായി 19 സിറ്റിംഗുകളാണ് നടന്നത്.
ലോക്സഭയിൽ 77.94 ശതമാനവും രാജ്യസഭയിൽ 79.95 ശതമാനവും സമയം സഭകൾ സമ്മേളിച്ചുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ പറഞ്ഞു.
പിആർഎസ് ലജിസ്ലേറ്റീവ് റിസേർച്ച് വിഭാഗത്തിന്റെ കണക്കു പ്രകാരം ലോക്സഭയിൽ നിശ്ചിത സമയത്തിന്റെ 67 ശതമാനവും രാജ്യസഭയിൽ 72 ശതമാനം സമയവും മാത്രമേ സഭ സമ്മേളിച്ചിട്ടുള്ളു. പ്രത്യേകം മാറ്റിവെച്ച രണ്ടു ബില്ലിന് പുറമേ ഒന്പതു ബില്ലുകൾ പാസാക്കുകയും 15 ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് പിആർഎസ് വ്യക്തമാക്കുന്നത്.
ലോക്സഭയിൽ വ്യത്യസ്ത വിഷയങ്ങളിലായി മന്ത്രിമാർ 41 പ്രസ്താവനകൾ നടത്തുകയും, 1217 റിപ്പോർട്ടുകൾ സഭയുടെ മേശപ്പുറത്തുവയ്ക്കുകകയും ചെയ്തു. ഒരു സ്വകാര്യഅംഗ ബില്ലും ഒരു പ്രമേയവും ലോക് സഭ ചർച്ച ചെയ്തു.
വിവിധ പ്രതിഷേധങ്ങൾ കാരണം സഭ നിർത്തിവച്ചതു മൂലം 30ഓളം മണിക്കൂർ ലോക്സഭയ്ക്ക് നഷ്ടമായെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു. ലോക്സഭയിൽ കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ രണ്ടാം ഭേദഗതി ഇന്നലെ അവതരിപ്പിച്ചു.
ലോക്സഭയിൽ 77.94 ശതമാനവും രാജ്യസഭയിൽ 79.95 ശതമാനവും സമയം സഭകൾ സമ്മേളിച്ചുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ പറഞ്ഞു.
പിആർഎസ് ലജിസ്ലേറ്റീവ് റിസേർച്ച് വിഭാഗത്തിന്റെ കണക്കു പ്രകാരം ലോക്സഭയിൽ നിശ്ചിത സമയത്തിന്റെ 67 ശതമാനവും രാജ്യസഭയിൽ 72 ശതമാനം സമയവും മാത്രമേ സഭ സമ്മേളിച്ചിട്ടുള്ളു. പ്രത്യേകം മാറ്റിവെച്ച രണ്ടു ബില്ലിന് പുറമേ ഒന്പതു ബില്ലുകൾ പാസാക്കുകയും 15 ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് പിആർഎസ് വ്യക്തമാക്കുന്നത്.
ലോക്സഭയിൽ വ്യത്യസ്ത വിഷയങ്ങളിലായി മന്ത്രിമാർ 41 പ്രസ്താവനകൾ നടത്തുകയും, 1217 റിപ്പോർട്ടുകൾ സഭയുടെ മേശപ്പുറത്തുവയ്ക്കുകകയും ചെയ്തു. ഒരു സ്വകാര്യഅംഗ ബില്ലും ഒരു പ്രമേയവും ലോക് സഭ ചർച്ച ചെയ്തു.
വിവിധ പ്രതിഷേധങ്ങൾ കാരണം സഭ നിർത്തിവച്ചതു മൂലം 30ഓളം മണിക്കൂർ ലോക്സഭയ്ക്ക് നഷ്ടമായെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു. ലോക്സഭയിൽ കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ രണ്ടാം ഭേദഗതി ഇന്നലെ അവതരിപ്പിച്ചു.