വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയ്ക്ക് എതിരേയുള്ള വാക് പോരിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൂർച്ചകൂട്ടി. ഉത്തരകൊറിയ ബുദ്ധിമോശം കാണിക്കില്ലെന്നാണു കരുതുന്നതെന്നും അവർക്ക് എതിരേ സൈനികാക്രമണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും ട്രംപ് ട്വീറ്റു ചെയ്തു. ഇതോടൊപ്പം യുഎസ് വ്യോമസേനയുടെ ബിവൺ ബി ലാൻസർ യുദ്ധവിമാനത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.
ബിവൺ ബി യുദ്ധവിമാനങ്ങൾ പറക്കാൻ തയാറായി പസഫിക്കിലെ യുഎസ് സൈനികത്താവളമായ ഗ്വാമിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പസഫിക് കമാൻഡും ട്വീറ്റു ചെയ്തു.
കൊറിയൻ മേഖലയെ ട്രംപ് ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ ആരോപിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയൻ പ്രശ്നത്തിനു സൈനിക പരിഹാരം കണ്ടെത്തുന്നതിനുള്ള സജ്ജീകരണം പൂർത്തിയാക്കിയെന്നു ട്രംപ് വ്യക്തമാക്കിയത്. പസഫിക്കിലെ യുഎസ് സൈനികത്താവളമായ ഗ്വാമിനെതിരേ മിസൈൽ പ്രയോഗിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടർന്നു ചൊവ്വാഴ്ചയും ട്രംപ് ഇത്തരത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു ശക്തി പോരെന്നു തോന്നിയതിനാലാവാം വ്യാഴാഴ്ച വീണ്ടും താക്കീത് ആവർത്തിച്ചു.
ഇതേസമയം ഈ മാസം യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് യുഎസ് സൈനികാധികൃതർ വ്യക്തമാക്കി.
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജോസഫ് ഡൺഫോർഡ് ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ സന്ദർശനത്തിനു തിരിച്ചു.
ഇതിനിടെ റഷ്യയും ചൈനയും പ്രതികരണവുമായി രംഗത്തെത്തി.
വാഷിംഗ്ടണും പ്യോംഗ്യാംഗും നടത്തുന്ന വാക്പോരിൽ റഷ്യൻ വിദേശമന്ത്രി ലാവ്റോവ് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന നടപടിയാണിത്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്നുള്ള സൈനികാഭ്യാസ പ്രകടനം പരിമിതപ്പെടുത്തുക, പകരം ഉത്തരകൊറിയൻ ആണവപദ്ധതി മരവിപ്പിക്കുക എന്നീ നിർദേശങ്ങളുള്ള റഷ്യൻ-ചൈനീസ് പദ്ധതി അംഗീകരിക്കാൻ പ്യോംഗ്യാംഗിനോടും വാഷിംഗ്ടനോടും ലാവ്റോവ് ആവശ്യപ്പെട്ടു.
ശക്തിയിലും ബുദ്ധിയിലും മുന്നിട്ടു നിൽക്കുന്ന കക്ഷിയാണ് സംഘർഷലഘൂകരണത്തിനുള്ള ആദ്യത്തെ കാൽവയ്പ് നടത്തേണ്ടതെന്നും ലാവ്റോവ് പറഞ്ഞു.
സംഘർഷ സാധ്യത വർധിച്ചതിനെത്തുടർന്ന് ഇന്നലെയും ഏഷ്യൻ ഓഹരി വിപണി ഇടിഞ്ഞു.
ചൈന നിഷ്പക്ഷത പാലിക്കും
ബെയ്ജിംഗ്: യുഎസിനു നേർക്ക് ഉത്തരകൊറിയ മിസൈൽ ആക്രമണം നടത്തുകയും യുഎസ് തിരിച്ചടിക്കുകയും ചെയ്താൽ ചൈന നിഷ്പക്ഷത പാലിക്കുമെന്നു റിപ്പോർട്ട്. ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിലാണു നിലപാടു വ്യക്തമാക്കിയത്. ഇതേസമയം ദക്ഷിണകൊറിയയും യുഎസും ചേർന്ന് ഉത്തരകൊറിയയിൽ ഭരണമാറ്റത്തിനു ശ്രമിച്ചാൽ അതു തടയാൻ ചൈന ഇടപെടുമെന്നും സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള പത്രം മുന്നറിയിപ്പു നൽകി. വാഷിംഗ്ടന്റെയും ഉത്തരകൊറിയയുടെയും വാക് പോരു മുറുകുന്നത് യുദ്ധത്തിലേക്കു നയിച്ചേക്കാമെന്നും ഗ്ലോബൽ ടൈംസ് പറഞ്ഞു.
ഗ്വാമിൽ മിസൈൽ എത്താൻ 14 മിനിറ്റ്
വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികത്താവളമായ ഗ്വാമിൽ ഉത്തരകൊറിയൻ മിസൈലിന് എത്താൻ 14 മിനിറ്റ് മതി. ഗ്വാമിലെ ആഭ്യന്തര സുരക്ഷാ വക്താവ് ജെന്നാ ഗാമിഡ് അറിയിച്ചതാണ് ഇക്കാര്യം. സൈന്യത്തിൽനിന്നു മിസൈൽ ആക്രമണ സൂചന കിട്ടിയാലുടൻ സൈറൺ മുഴക്കി ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സൈറൻ കേട്ടാലുടൻ ജനങ്ങൾ ടിവിയിലും റേഡിയോയിലും വരുന്ന അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും ഗാമിഡ് പറഞ്ഞു.
ബിവൺ ബി യുദ്ധവിമാനങ്ങൾ പറക്കാൻ തയാറായി പസഫിക്കിലെ യുഎസ് സൈനികത്താവളമായ ഗ്വാമിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പസഫിക് കമാൻഡും ട്വീറ്റു ചെയ്തു.
കൊറിയൻ മേഖലയെ ട്രംപ് ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ ആരോപിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയൻ പ്രശ്നത്തിനു സൈനിക പരിഹാരം കണ്ടെത്തുന്നതിനുള്ള സജ്ജീകരണം പൂർത്തിയാക്കിയെന്നു ട്രംപ് വ്യക്തമാക്കിയത്. പസഫിക്കിലെ യുഎസ് സൈനികത്താവളമായ ഗ്വാമിനെതിരേ മിസൈൽ പ്രയോഗിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടർന്നു ചൊവ്വാഴ്ചയും ട്രംപ് ഇത്തരത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു ശക്തി പോരെന്നു തോന്നിയതിനാലാവാം വ്യാഴാഴ്ച വീണ്ടും താക്കീത് ആവർത്തിച്ചു.
ഇതേസമയം ഈ മാസം യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് യുഎസ് സൈനികാധികൃതർ വ്യക്തമാക്കി.
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജോസഫ് ഡൺഫോർഡ് ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ സന്ദർശനത്തിനു തിരിച്ചു.
ഇതിനിടെ റഷ്യയും ചൈനയും പ്രതികരണവുമായി രംഗത്തെത്തി.
വാഷിംഗ്ടണും പ്യോംഗ്യാംഗും നടത്തുന്ന വാക്പോരിൽ റഷ്യൻ വിദേശമന്ത്രി ലാവ്റോവ് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന നടപടിയാണിത്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്നുള്ള സൈനികാഭ്യാസ പ്രകടനം പരിമിതപ്പെടുത്തുക, പകരം ഉത്തരകൊറിയൻ ആണവപദ്ധതി മരവിപ്പിക്കുക എന്നീ നിർദേശങ്ങളുള്ള റഷ്യൻ-ചൈനീസ് പദ്ധതി അംഗീകരിക്കാൻ പ്യോംഗ്യാംഗിനോടും വാഷിംഗ്ടനോടും ലാവ്റോവ് ആവശ്യപ്പെട്ടു.
ശക്തിയിലും ബുദ്ധിയിലും മുന്നിട്ടു നിൽക്കുന്ന കക്ഷിയാണ് സംഘർഷലഘൂകരണത്തിനുള്ള ആദ്യത്തെ കാൽവയ്പ് നടത്തേണ്ടതെന്നും ലാവ്റോവ് പറഞ്ഞു.
സംഘർഷ സാധ്യത വർധിച്ചതിനെത്തുടർന്ന് ഇന്നലെയും ഏഷ്യൻ ഓഹരി വിപണി ഇടിഞ്ഞു.
ചൈന നിഷ്പക്ഷത പാലിക്കും
ബെയ്ജിംഗ്: യുഎസിനു നേർക്ക് ഉത്തരകൊറിയ മിസൈൽ ആക്രമണം നടത്തുകയും യുഎസ് തിരിച്ചടിക്കുകയും ചെയ്താൽ ചൈന നിഷ്പക്ഷത പാലിക്കുമെന്നു റിപ്പോർട്ട്. ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിലാണു നിലപാടു വ്യക്തമാക്കിയത്. ഇതേസമയം ദക്ഷിണകൊറിയയും യുഎസും ചേർന്ന് ഉത്തരകൊറിയയിൽ ഭരണമാറ്റത്തിനു ശ്രമിച്ചാൽ അതു തടയാൻ ചൈന ഇടപെടുമെന്നും സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള പത്രം മുന്നറിയിപ്പു നൽകി. വാഷിംഗ്ടന്റെയും ഉത്തരകൊറിയയുടെയും വാക് പോരു മുറുകുന്നത് യുദ്ധത്തിലേക്കു നയിച്ചേക്കാമെന്നും ഗ്ലോബൽ ടൈംസ് പറഞ്ഞു.
ഗ്വാമിൽ മിസൈൽ എത്താൻ 14 മിനിറ്റ്
വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികത്താവളമായ ഗ്വാമിൽ ഉത്തരകൊറിയൻ മിസൈലിന് എത്താൻ 14 മിനിറ്റ് മതി. ഗ്വാമിലെ ആഭ്യന്തര സുരക്ഷാ വക്താവ് ജെന്നാ ഗാമിഡ് അറിയിച്ചതാണ് ഇക്കാര്യം. സൈന്യത്തിൽനിന്നു മിസൈൽ ആക്രമണ സൂചന കിട്ടിയാലുടൻ സൈറൺ മുഴക്കി ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സൈറൻ കേട്ടാലുടൻ ജനങ്ങൾ ടിവിയിലും റേഡിയോയിലും വരുന്ന അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും ഗാമിഡ് പറഞ്ഞു.