ലാഹോർ: സുപ്രീംകോടതി വിധിയെത്തുടർന്നു രാജിവച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ കുൽസും നവാസ് മത്സരിക്കും. സെപ്റ്റംബർ 17നു നടക്കുന്ന തെരഞ്ഞെടുപ്പിനായി കുൽസുമിനു വേണ്ടി രണ്ടു നാമനിർദേശ പത്രികകൾ ഇന്നലെ സമർപ്പിച്ചു. പിഎംഎൽ-എൻ പാർട്ടി നേതാക്കളായ ആസിഫ് കിർമാണി, ക്യാപ്റ്റൻ സഫ്ദർ എന്നിവരാണു കുൽസുമിനു വേണ്ടി പത്രികകൾ സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കുൽസും പ്രധാനമന്ത്രിയാവുമെന്നു സൂചനയുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി അബ്ബാസി കുൽസുമിനായി സ്ഥാനം ഒഴിയുമെന്ന് പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവ് പറഞ്ഞു.
ഭാര്യയെ പ്രധാനമന്ത്രി പദത്തിൽ കൊണ്ടുവരുന്നതോടെ അവരുടെ ഭർത്താവെന്ന നിലയിൽ നവാസിനു വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കാനാവുമെന്നും പ്രസ്തുത നേതാവ് ചൂണ്ടിക്കാട്ടി. അബ്ബാസിയെ അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ മാറ്റില്ലെന്നു നേരത്തെ നവാസ് പറഞ്ഞിരുന്നു. കുൽസും സ്ഥാനാർഥിയായതോടെ ഈ നിലപാടിൽ മാറ്റമുണ്ടായെന്നാണു കരുതേണ്ടത്.
ഇതിനിടെ സ്വന്തം തട്ടകമായ ലാഹോറിലേക്കുള്ള നവാസിന്റെ വാഹനറാലി തുടരുകയാണ്. റാലി ലാഹോറിലെത്തിയാൽ സഹോദരൻ ഷഹബാസിനെ പാർട്ടി പ്രസിഡന്റായി നവാസ് പ്രഖ്യാപിക്കുമെന്നു പറയപ്പെടുന്നു. പ്രധാനമന്ത്രി പദത്തിനു പുറമേ പാർട്ടി ചീഫ് പദവിയും നവാസ് ഒഴിയണമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും ഇലക്ഷൻ കമ്മീഷൻ നിർദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കുൽസും പ്രധാനമന്ത്രിയാവുമെന്നു സൂചനയുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി അബ്ബാസി കുൽസുമിനായി സ്ഥാനം ഒഴിയുമെന്ന് പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവ് പറഞ്ഞു.
ഭാര്യയെ പ്രധാനമന്ത്രി പദത്തിൽ കൊണ്ടുവരുന്നതോടെ അവരുടെ ഭർത്താവെന്ന നിലയിൽ നവാസിനു വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കാനാവുമെന്നും പ്രസ്തുത നേതാവ് ചൂണ്ടിക്കാട്ടി. അബ്ബാസിയെ അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ മാറ്റില്ലെന്നു നേരത്തെ നവാസ് പറഞ്ഞിരുന്നു. കുൽസും സ്ഥാനാർഥിയായതോടെ ഈ നിലപാടിൽ മാറ്റമുണ്ടായെന്നാണു കരുതേണ്ടത്.
ഇതിനിടെ സ്വന്തം തട്ടകമായ ലാഹോറിലേക്കുള്ള നവാസിന്റെ വാഹനറാലി തുടരുകയാണ്. റാലി ലാഹോറിലെത്തിയാൽ സഹോദരൻ ഷഹബാസിനെ പാർട്ടി പ്രസിഡന്റായി നവാസ് പ്രഖ്യാപിക്കുമെന്നു പറയപ്പെടുന്നു. പ്രധാനമന്ത്രി പദത്തിനു പുറമേ പാർട്ടി ചീഫ് പദവിയും നവാസ് ഒഴിയണമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും ഇലക്ഷൻ കമ്മീഷൻ നിർദേശിച്ചിരുന്നു.