വാഷിംഗ്ൺ ഡിസി: റഷ്യയിലെ എംബസിയിലും കോൺസുലേറ്റുകളിലും പ്രവർത്തിക്കുന്ന 755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു പ്രസിഡന്റ് പുടിനോടു നന്ദിയുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ശന്പളം ഇനത്തിൽ യുഎസിനു നല്ല തുക ലാഭമുണ്ടാവുമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവനയെ നിലവിലുള്ള യുഎസ് നയതന്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ചു.
യുക്രെയിനിലെ നടപടിയുടെയും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലിന്റെയും പേരിൽ റഷ്യക്ക് എതിരേ ഈയിടെ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്നാണ് പുടിൻ നയതന്ത്രജ്ഞരെ പുറത്താക്കി തിരിച്ചടിച്ചത്. പുറത്താക്കപ്പെട്ട 755 പേരും സെപ്റ്റംബർ ഒന്നിനു മുന്പായി റഷ്യ വിടണമെന്നാണ് നിർദേശം.
ശന്പളം ഇനത്തിൽ യുഎസിനു നല്ല തുക ലാഭമുണ്ടാവുമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവനയെ നിലവിലുള്ള യുഎസ് നയതന്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ചു.
യുക്രെയിനിലെ നടപടിയുടെയും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലിന്റെയും പേരിൽ റഷ്യക്ക് എതിരേ ഈയിടെ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്നാണ് പുടിൻ നയതന്ത്രജ്ഞരെ പുറത്താക്കി തിരിച്ചടിച്ചത്. പുറത്താക്കപ്പെട്ട 755 പേരും സെപ്റ്റംബർ ഒന്നിനു മുന്പായി റഷ്യ വിടണമെന്നാണ് നിർദേശം.