ചെന്നൈ: മുൻ കേന്ദ്രമന്ത്രിപി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരേ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഐഎൻഎക്സ് മീഡിയയ്ക്കു എഫ്ഐപിബി അനുമതി നല്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കാർത്തിക്കും കൂട്ടാളികൾക്കും എതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൽഒസി പുറപ്പെടുവിച്ചത്. ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാർത്തിയും മറ്റു നാലു പേരും ജസ്റ്റീസ് എം. ദുരൈ സ്വാമി അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
സെപ്റ്റംബർ നാല് വരെ സ്റ്റേ അനുവദിച്ച ഹൈക്കോടതി, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. പരാതിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, സതീഷ് പരാശരൻ എന്നിവരും കേന്ദ്രസർക്കാരിനു വേണ്ടി അഡി. സോളിസിറ്റർ ജനറൽ ജ. രാജഗോപാലും ഹാജരായി.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എൽഒസി പുറപ്പെടുവിച്ചിരുന്നതെന്നു കാട്ടി കാർത്തി നേരത്തെ ഒരു ഹർജി സമർപ്പിച്ചിരുന്നു.
സെപ്റ്റംബർ നാല് വരെ സ്റ്റേ അനുവദിച്ച ഹൈക്കോടതി, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. പരാതിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, സതീഷ് പരാശരൻ എന്നിവരും കേന്ദ്രസർക്കാരിനു വേണ്ടി അഡി. സോളിസിറ്റർ ജനറൽ ജ. രാജഗോപാലും ഹാജരായി.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എൽഒസി പുറപ്പെടുവിച്ചിരുന്നതെന്നു കാട്ടി കാർത്തി നേരത്തെ ഒരു ഹർജി സമർപ്പിച്ചിരുന്നു.