ബംഗളൂരു: ഡിജിപി ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സിയുടെ ഉടമസ്ഥതയിലുള്ള മടിക്കേരി കൊപ്പട്ടിമലയിലെ ഭൂമി ഒഴിപ്പിക്കാൻ കർണാടക വനംവകുപ്പു നടത്തുന്ന ശ്രമം വീണ്ടും നിയമയുദ്ധത്തിലേക്കു നീങ്ങി. 151 ഏക്കർ തോട്ടം ഒഴിപ്പിക്കുന്നതായി വനംവകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും ഡെയ്സി ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് വാങ്ങിയതിനാൽ നടപ്പാക്കാനായില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനാംഗങ്ങളും ഒഴിപ്പിക്കാനായി തോട്ടത്തിൽ എത്തിയപ്പോൾ ഡെയ്സി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് കാണിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നെന്നു മടിക്കേരി ഡിഎഫ്ഒ സൂര്യസേന പറഞ്ഞു. ഏറ്റെടുക്കൽ തടഞ്ഞതിനെതിരേ വനംവകുപ്പ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. റിസർവ് വനഭൂമി കൈയേറിയാണ് തോട്ടമാക്കിയതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇവർ. സർക്കാർ അഭിഭാഷകനുമായി ആലോചിച്ചു നിയമപോരാട്ടം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ, വനംവകുപ്പിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നു തോട്ടവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനാംഗങ്ങളും ഒഴിപ്പിക്കാനായി തോട്ടത്തിൽ എത്തിയപ്പോൾ ഡെയ്സി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് കാണിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നെന്നു മടിക്കേരി ഡിഎഫ്ഒ സൂര്യസേന പറഞ്ഞു. ഏറ്റെടുക്കൽ തടഞ്ഞതിനെതിരേ വനംവകുപ്പ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. റിസർവ് വനഭൂമി കൈയേറിയാണ് തോട്ടമാക്കിയതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇവർ. സർക്കാർ അഭിഭാഷകനുമായി ആലോചിച്ചു നിയമപോരാട്ടം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ, വനംവകുപ്പിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നു തോട്ടവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.