ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയർത്തുന്ന കമൽഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തും ഡിഎംകെ പരിപാടിയിലെത്തിയതു കൗതുകമായി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാർഷികാഘോഷ പരിപാടിയിലായിരുന്നു തമിഴ് സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യമുണ്ടായത്.
ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും മറ്റു നേതാക്കൾക്കും ഒപ്പം വേദിയിലായിരുന്നു കമൽഹാസൻ ഇരുന്നത്. രജനീകാന്ത് സദസിന്റെ മുൻനിരയിലായിരുന്നു. തൊട്ടടുത്ത് മുൻ ബിസിസിഐ അധ്യക്ഷൻ എൻ. ശ്രീനിവാസൻ, നടൻ പ്രഭു തുടങ്ങിയവരും സ്ഥാനം പിടിച്ചു.
ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും മറ്റു നേതാക്കൾക്കും ഒപ്പം വേദിയിലായിരുന്നു കമൽഹാസൻ ഇരുന്നത്. രജനീകാന്ത് സദസിന്റെ മുൻനിരയിലായിരുന്നു. തൊട്ടടുത്ത് മുൻ ബിസിസിഐ അധ്യക്ഷൻ എൻ. ശ്രീനിവാസൻ, നടൻ പ്രഭു തുടങ്ങിയവരും സ്ഥാനം പിടിച്ചു.