റാവൽപിണ്ടി: ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇസ്ലമാബാദിൽനിന്നു ലാ ഹോറിലേക്ക് നടത്തുന്ന വാഹനറാലിക്കു റാവൽപിണ്ടിയിൽ നല്കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്ന ഷരീഫ് തന്റെയും പാർട്ടിയുടെയും ശക്തി തെളിയിക്കാനാണു സ്വദേശത്തേക്കു റാലി നയിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജനാധിപത്യവിരുദ്ധ രീതിയിൽ പുറത്താക്കുന്നതിന് അവസാനമുണ്ടാക്കണം. 70 വർഷത്തെ പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. ചിലരെ കൊന്നു, ചിലരെ വിലങ്ങുവച്ചു ജയിലിൽ അടച്ചു, ചിലരെ നാടുകടത്തി. ജനങ്ങൾ മുന്നോട്ടുവന്നില്ലെങ്കിൽ ഇത് വീണ്ടും ആവർത്തിക്കുമെന്നു ഷരീഫ് പറഞ്ഞു.
അതേസമയം, റാവൽപിണ്ടിയിലെ സ്വീകരണത്തിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതിൽ അസ്വസ്ഥനായ ഷരീഫ് അടുത്ത സ്വീകണങ്ങളിൽ ആളുകൂടാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്നു പാർട്ടി നേതാക്കൾക്കു നിർദേശം നല്കി.
ഗ്രാൻഡ് ട്രങ്ക്(ജിടി) റോഡിലൂടെയുള്ള റാലിയിൽ ആയിരത്തോളം വാഹനങ്ങളുണ്ട്. റാലി തുടങ്ങിയ ബുധനാഴ്ച 12 മണിക്കൂർകൊണ്ട് 30 കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്. ഇസ്ലാമാബാദിൽനിന്നു ലാഹോറിലേക്ക് 380 കിലോമീറ്റർ ദൂരമുണ്ട്.
പാനമ പേപ്പറുകളിൽ പുറത്തുവന്ന ഷരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി അയോഗ്യത വിധിച്ചത്. ദുബായിലെ കന്പനിയിൽ പദവി വഹിച്ചിരുന്ന കാര്യം 2013ലെ തെരഞ്ഞെടുപ്പു നാമനിർദ്ദേശ പത്രികയിൽനിന്നു ഷരീഫ് മറച്ചുവച്ചത് പാർലമെന്റിനെയും കോടതിയെയും വഞ്ചിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി അയോഗ്യനാക്കിയത്.
അഴിമതിരക്ഷാ റാലിയെന്ന് ഇമ്രാൻ
ഇസ്ലാമാബാദ്: നവാസ് ഷരീഫിന്റെ വാഹനറാലിയെ അഴിമതിരക്ഷാ റാലിയെന്നു വിളിച്ചാക്ഷേപിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാൻ.
ക്രിക്കറ്റ് കളി തോൽക്കുന്പോൾ അന്പയറിനെയും പിച്ചിനെയും കാലാവസ്ഥയെയും കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് മുൻ ക്രിക്കറ്റർകൂടിയായ ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ഷരീഫിന്റെ ന്യായീകരണ വാദങ്ങൾ ജനം അംഗീകരിക്കില്ല. വെടിയുണ്ടയേൽക്കാത്ത കാറിലിരുന്നുകൊണ്ടുള്ള ഷരീഫിന്റെ പ്രസംഗം ജനം കേൾക്കില്ല. മരണത്തെ പേടിക്കുന്നയാൾ ജനകീയ റാലികൾ നടത്താൻ പോകരുത്-ഇമ്രാൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജനാധിപത്യവിരുദ്ധ രീതിയിൽ പുറത്താക്കുന്നതിന് അവസാനമുണ്ടാക്കണം. 70 വർഷത്തെ പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. ചിലരെ കൊന്നു, ചിലരെ വിലങ്ങുവച്ചു ജയിലിൽ അടച്ചു, ചിലരെ നാടുകടത്തി. ജനങ്ങൾ മുന്നോട്ടുവന്നില്ലെങ്കിൽ ഇത് വീണ്ടും ആവർത്തിക്കുമെന്നു ഷരീഫ് പറഞ്ഞു.
അതേസമയം, റാവൽപിണ്ടിയിലെ സ്വീകരണത്തിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതിൽ അസ്വസ്ഥനായ ഷരീഫ് അടുത്ത സ്വീകണങ്ങളിൽ ആളുകൂടാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്നു പാർട്ടി നേതാക്കൾക്കു നിർദേശം നല്കി.
ഗ്രാൻഡ് ട്രങ്ക്(ജിടി) റോഡിലൂടെയുള്ള റാലിയിൽ ആയിരത്തോളം വാഹനങ്ങളുണ്ട്. റാലി തുടങ്ങിയ ബുധനാഴ്ച 12 മണിക്കൂർകൊണ്ട് 30 കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്. ഇസ്ലാമാബാദിൽനിന്നു ലാഹോറിലേക്ക് 380 കിലോമീറ്റർ ദൂരമുണ്ട്.
പാനമ പേപ്പറുകളിൽ പുറത്തുവന്ന ഷരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി അയോഗ്യത വിധിച്ചത്. ദുബായിലെ കന്പനിയിൽ പദവി വഹിച്ചിരുന്ന കാര്യം 2013ലെ തെരഞ്ഞെടുപ്പു നാമനിർദ്ദേശ പത്രികയിൽനിന്നു ഷരീഫ് മറച്ചുവച്ചത് പാർലമെന്റിനെയും കോടതിയെയും വഞ്ചിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി അയോഗ്യനാക്കിയത്.
അഴിമതിരക്ഷാ റാലിയെന്ന് ഇമ്രാൻ
ഇസ്ലാമാബാദ്: നവാസ് ഷരീഫിന്റെ വാഹനറാലിയെ അഴിമതിരക്ഷാ റാലിയെന്നു വിളിച്ചാക്ഷേപിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാൻ.
ക്രിക്കറ്റ് കളി തോൽക്കുന്പോൾ അന്പയറിനെയും പിച്ചിനെയും കാലാവസ്ഥയെയും കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് മുൻ ക്രിക്കറ്റർകൂടിയായ ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ഷരീഫിന്റെ ന്യായീകരണ വാദങ്ങൾ ജനം അംഗീകരിക്കില്ല. വെടിയുണ്ടയേൽക്കാത്ത കാറിലിരുന്നുകൊണ്ടുള്ള ഷരീഫിന്റെ പ്രസംഗം ജനം കേൾക്കില്ല. മരണത്തെ പേടിക്കുന്നയാൾ ജനകീയ റാലികൾ നടത്താൻ പോകരുത്-ഇമ്രാൻ കൂട്ടിച്ചേർത്തു.