വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പ് വ്യക്തമാക്കാൻ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുള്ള ഭീമാകാരൻ കോഴി ബലൂൺ വൈറ്റ്ഹൗസിനു സമീപം പ്രദർശിപ്പിച്ച് ഇന്ത്യൻ ആക്ടിവിസ്റ്റ്. ട്രംപിന്റെ സ്വർണ്ണത്തലമുടിയും കൈകൊണ്ടുള്ള ആംഗ്യവും അതേപടി ഒരു വെള്ളക്കോഴിയിൽ ചേർത്തിരിക്കുന്ന പ്രതിഷേധരൂപത്തിനു പിന്നിൽ പ്രവർത്തിച്ചത് ഡോക്യുമെന്ററി നിർമാതാവുകൂടിയായ തരൺ സിംഗ് ബ്രാർ ആണ്. ചിക്കൻ ഡോൺ എന്നാണു പേര്.
സ്വന്തം നികുതിവിവരം പുറത്തുവിടാൻ പോലും പ്രസിഡന്റിനു പേടിയാണെന്നു ബ്രാർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനെ നേരിടാനും ഭയമാണ്. ഉത്തകൊറിയൻ നേതാവ് കിം ജോംഗ് ഉനുമായുള്ള ട്രംപിന്റെ കളിയും ഭീരുത്വപരമാണ്. ദുർബലനും കഴിവില്ലാത്തവനുമായ പ്രസിഡന്റിനോടുള്ള പ്രതിഷേധമാണിതെന്നു ബ്രാർ കൂട്ടിച്ചേർത്തു.
കോഴി ട്രംപിന് 30 അടി ഉയരമുണ്ട്. വൈറ്റ്ഹൗസിനു കിഴക്കുള്ള ദി എലിപ്സ് പാർക്കിലെ പുൽത്തകിടിയിലാണു സ്ഥാപിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിൽനിന്ന് അനുമതി വാങ്ങിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാറ്റു നിറച്ച് വീർപ്പിക്കാവുന്ന കോഴി ട്രംപുകളെ 1,500 ഡോളർ മുടക്കി ഇബേയിലൂടെ വാങ്ങിക്കാമെന്നും ബ്രാർ പറഞ്ഞു.
അതേസമയം ട്രംപിനു പ്രതിഷേധം നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. ന്യൂജഴ്സിയിലെ ബഡ്മിൻസ്റ്ററിലുള്ള സ്വന്തം ഗോൾഫ് കോഴ്സിലാണു പ്രസിഡന്റ് ഇപ്പോൾ താമസിക്കുന്നത്.
സ്വന്തം നികുതിവിവരം പുറത്തുവിടാൻ പോലും പ്രസിഡന്റിനു പേടിയാണെന്നു ബ്രാർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനെ നേരിടാനും ഭയമാണ്. ഉത്തകൊറിയൻ നേതാവ് കിം ജോംഗ് ഉനുമായുള്ള ട്രംപിന്റെ കളിയും ഭീരുത്വപരമാണ്. ദുർബലനും കഴിവില്ലാത്തവനുമായ പ്രസിഡന്റിനോടുള്ള പ്രതിഷേധമാണിതെന്നു ബ്രാർ കൂട്ടിച്ചേർത്തു.
കോഴി ട്രംപിന് 30 അടി ഉയരമുണ്ട്. വൈറ്റ്ഹൗസിനു കിഴക്കുള്ള ദി എലിപ്സ് പാർക്കിലെ പുൽത്തകിടിയിലാണു സ്ഥാപിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിൽനിന്ന് അനുമതി വാങ്ങിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാറ്റു നിറച്ച് വീർപ്പിക്കാവുന്ന കോഴി ട്രംപുകളെ 1,500 ഡോളർ മുടക്കി ഇബേയിലൂടെ വാങ്ങിക്കാമെന്നും ബ്രാർ പറഞ്ഞു.
അതേസമയം ട്രംപിനു പ്രതിഷേധം നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. ന്യൂജഴ്സിയിലെ ബഡ്മിൻസ്റ്ററിലുള്ള സ്വന്തം ഗോൾഫ് കോഴ്സിലാണു പ്രസിഡന്റ് ഇപ്പോൾ താമസിക്കുന്നത്.