കൊളംബോ: അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ബിസിനസുകാരനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ശ്രീലങ്കന് വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവച്ചു. അന്വേഷണം നടത്തുന്ന പ്രസിഡൻഷ്യൽ കമ്മീഷനു മുന്പാകെ കഴിഞ്ഞയാഴ്ച കരുണനായകെ ഹാജരായിരുന്നു.
2015ൽ ലങ്കൻ കേന്ദ്രബാങ്ക് പുറത്തിറക്കിയ സർക്കാർ ബോണ്ടുകളുടെ പകുതിയിലധികവും വാങ്ങിയത് അന്നു കേന്ദ്ര ബാങ്കിന്റെ മേധാവിയായിരുന്ന അരുണ മഹേന്ദ്രന്റെ മരുമകൻ അർജുൻ അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇതിൽ വൻ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു.
അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വസതി കരുണനായകയ്ക്കു വാടകയ്ക്കു നല്കിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ തന്നെ അഴിമതിയുമായി ബന്ധപ്പെടുത്തരുതെന്നാണു കരുണനായക പറയുന്നത്.
തനിക്ക് അഴിമതിയിൽ പങ്കില്ലെന്നും അഭിമാനത്തോടെയാണു രാജിവയ്ക്കുന്നതെന്നും കരുണനായകെ പാർലമെന്റിൽ പറഞ്ഞു. തന്റെ പേരിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുണനായകയുടെ നടപടി പുതിയ രാഷ്ട്രീയ സംസ്കാരത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഹെ പറഞ്ഞു.
2015ൽ ലങ്കൻ കേന്ദ്രബാങ്ക് പുറത്തിറക്കിയ സർക്കാർ ബോണ്ടുകളുടെ പകുതിയിലധികവും വാങ്ങിയത് അന്നു കേന്ദ്ര ബാങ്കിന്റെ മേധാവിയായിരുന്ന അരുണ മഹേന്ദ്രന്റെ മരുമകൻ അർജുൻ അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇതിൽ വൻ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു.
അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വസതി കരുണനായകയ്ക്കു വാടകയ്ക്കു നല്കിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ തന്നെ അഴിമതിയുമായി ബന്ധപ്പെടുത്തരുതെന്നാണു കരുണനായക പറയുന്നത്.
തനിക്ക് അഴിമതിയിൽ പങ്കില്ലെന്നും അഭിമാനത്തോടെയാണു രാജിവയ്ക്കുന്നതെന്നും കരുണനായകെ പാർലമെന്റിൽ പറഞ്ഞു. തന്റെ പേരിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുണനായകയുടെ നടപടി പുതിയ രാഷ്ട്രീയ സംസ്കാരത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഹെ പറഞ്ഞു.