അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ബിജെപിക്കു വോട്ട് ചെയ്ത മുതിർന്ന നേതാവ് ശങ്കർ സിംഗ് വഗേലയടക്കമുള്ള എട്ട് എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. ആറു വർഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗേലോട്ടാണ് ഇക്കാര്യം അറിയിച്ചത്.
ശങ്കർ സിംഗ് വഗേലയുടെ മകൻ മഹേന്ദ്ര സിംഗ്, രാഘവ്ജി പട്ടേൽ, ഭോലാ ഗോഹിൽ, ധർമേന്ദ്ര ജഡേജ, സി.കെ. റൗൾജി, അമിത് ചൗധരിസ കരണ്‍ പട്ടേൽ എന്നിവരാണു പുറത്താക്കപ്പെട്ട മറ്റ് എംഎൽഎമാർ. പ്രതിപക്ഷ നേതാവായിരുന്ന വഗേല ഒരു മാസം മുന്‍പു കോണ്‍ഗ്രസ് വിട്ടിരുന്നു. രാഘവ്ജി പട്ടേൽ, ഭോലാ ഗോഹിൽ എന്നിവരുടെ വോട്ടാണ് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. വോട്ട് ചെയ്ത ശേഷം അമിത് ഷായെ ബാലറ്റ് കാണിച്ചുവെന്നതിന്റെ പേരിലായിരുന്നു നടപടി.
ശങ്കർ സിംഗ് വഗേലയുടെ മകൻ മഹേന്ദ്ര സിംഗ്, രാഘവ്ജി പട്ടേൽ, ഭോലാ ഗോഹിൽ, ധർമേന്ദ്ര ജഡേജ, സി.കെ. റൗൾജി, അമിത് ചൗധരിസ കരണ്‍ പട്ടേൽ എന്നിവരാണു പുറത്താക്കപ്പെട്ട മറ്റ് എംഎൽഎമാർ. പ്രതിപക്ഷ നേതാവായിരുന്ന വഗേല ഒരു മാസം മുന്‍പു കോണ്‍ഗ്രസ് വിട്ടിരുന്നു. രാഘവ്ജി പട്ടേൽ, ഭോലാ ഗോഹിൽ എന്നിവരുടെ വോട്ടാണ് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. വോട്ട് ചെയ്ത ശേഷം അമിത് ഷായെ ബാലറ്റ് കാണിച്ചുവെന്നതിന്റെ പേരിലായിരുന്നു നടപടി.