ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത് ഷായും എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും തമ്മിലുണ്ടായ പ്രസ്റ്റീജ് പോരാട്ടത്തിന് അപ്പുറമാണ് പട്ടേലിന്റെ വിജയം. രാഷ്ട്രീയ ശത്രുവായ പട്ടേലിനെ ഏതു വിധേനയും മുട്ടുകുത്തിക്കാനുള്ള അമിത് ഷായുടെ തന്ത്രം പാളിയതിന്റെ പ്രത്യാഘാതം ഗുജറാത്തിലും ദേശീയ രാഷ്്ട്രീയത്തിലും മാത്രമായി ഒതുങ്ങില്ല.
നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിനും പണ-കായിക ശേഷി രാഷ്ട്രീയത്തിനുമേറ്റ തിരിച്ചടി കൂടിയായി ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പു ഫലം. അമിത് ഷായുടെ വ്യക്തിപരമായ വിജയത്തിലും അദ്ദേഹത്തിന്റെ സമീപകാല രാഷ്ട്രീയത്തിലേറ്റ ഏറ്റവും കനത്ത തോൽവിയായി പട്ടേലിന്റെ വിജയം. അധികാരവും പണവും ഉപയോഗിച്ച് ജനവിധിയെ അട്ടിമറിക്കാനും രാഷ്ട്രീയ എതിരാളികളെ തകർക്കാനും ശ്രമിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ വലിയ പ്രഹരമാണ് തന്റെ വിജയമെന്ന പട്ടേലിന്റെ തന്നെ പ്രതികരണത്തിൽ എല്ലാമുണ്ട്.
ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ കൂട്ടായ്മയ്ക്കും തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിക്കുന്ന കോണ്‍ഗ്രസിനും പുതിയ ഉൗർജവും ആവേശവും പ്രതീക്ഷയും നൽകാനും ഗുജറാത്തിലെ ഈ പ്രസ്റ്റീജ് വിജയം വഴിയൊരുക്കും. പട്ടേലിന്റെ വിജയത്തിനായി കോണ്‍ഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളും ആവേശവും ഉണ്ടായിരുന്നെങ്കിൽ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ബിജെപി ഭരണം റാഞ്ചുകയില്ലായിരുന്നുവെന്ന് പാർട്ടി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തന്ത്രപരവും ചടുലമായ നിർദേശങ്ങളാണ് കോണ്‍ഗ്രസിന്റെ വിജയത്തിലേക്കും തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും എത്തിയത്. പട്ടേലിന്റെ വിജയത്തിന്റെ ആദ്യ അലയൊലി ബിഹാറിലെ ജെഡി-യു നേതാക്കളായ നിതീഷ് കുമാറും ശരത് യാദവും വേർപിരിയുന്നതാകും. നിതീഷ് കുമാറിന്റെ ജെഡി-യുവുമായി പിളരുന്നതിലേക്കു വഴിതെളിച്ച തുറന്ന നിലപാടാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷനും മുതിർന്ന നേതാവുമായ ശരത് യാദവ് സ്വീകരിച്ചത്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ജെഡി-യുവിനു പിന്നാലെയാണ് ശരത് യാദവിന്റെ നടപടി. നിതീഷിനെ പരസ്യമായി വെല്ലുവിളിച്ചാണ് അഹമ്മദ് പട്ടേലിനെ യാദവ് അഭിനന്ദിക്കുകയും ട്വിറ്ററിൽ പരസ്യമായി അഭിനന്ദന സന്ദേശം കുറിക്കുകയും ചെയ്തത്.
ഏറ്റവും കടുത്ത തടസങ്ങളെ അതിജീവിച്ച് നേടിയ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരാനും പട്ടേലുമായി ഒരുമിച്ചിരിക്കുന്ന ഫോട്ടോയോടൊപ്പം നൽകിയ സന്ദേശത്തിൽ യാദവ് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി. ഗുജറാത്തിലെ ഏക ജെഡി-യു എംഎൽഎയും തന്റെ വിശ്വസ്തനുമായ ഛോട്ടുഭായി വാസവയുടെ വോട്ട് അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ ഏറെ നിർണായകവുമായിരുന്നു. ബിജെപിയുമായി ചേരാനുള്ള നിതീഷിന്റെ തീരുമാനത്തോട് വിയോജിപ്പുള്ള ശരത് യാദവിന്റെ പുതിയ നീക്കം നിതീഷിനെ വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടിയിൽനിന്നു പുറത്താക്കിയാലും യാദവിന്റെ രാജ്യസഭാംഗത്വം നഷ്ടമാകില്ല.
ഒരൊറ്റ രാജ്യസഭാ സീറ്റു പിടിക്കാൻ കേന്ദ്രത്തിലെയും ഗുജറാത്തിലെയും സർക്കാരുകളെയും കോർപറേറ്റ് ശക്തികളെയും ഉപയോഗിച്ച് കോടിക്കണക്കിനു രൂപയും ഭീഷണികളും പ്രലോഭനങ്ങളും അടക്കം സർവതന്ത്രങ്ങളുമായി അമിത് ഷാ നേരിട്ട് പട നയിച്ചിട്ടും പട്ടേൽ ജയിച്ചത്് അമിത് ഷായ്ക്ക് ഏറ്റ പ്രഹരമാണെന്നാണ് മുതിർന്ന ഒരു കോണ്‍ഗ്രസ് നേതാവ് ഇന്നലെ അഭിപ്രായപ്പെട്ടത്. ജനാധിപത്യപരമായി മൂന്നാമതൊരു സീറ്റ് ജയിക്കാൻ വേണ്ട വോട്ടുകൾ ഇല്ലെന്ന് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസിലെ പ്രബലനെ മലർത്തിയടിക്കാമെന്ന ധാർഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയാണിതെന്നാണ് പ്രതിപക്ഷത്തെ പ്രമുഖർ പറയുന്നു.
രാജ്യസഭാംഗമായി താൻ പാർലമെന്റിലെത്തുന്ന സഭയിൽ അഹമ്മദ് പട്ടേൽ ഉണ്ടാവരുതെന്ന പിടിവാശിയോടെയായിരുന്നു അമിത് ഷാ വഴിവിട്ട ശ്രമങ്ങൾ നടത്തിയത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നു സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലിൽ അടപ്പിച്ചതിനു പിന്നിൽ പട്ടേലിനും കൈയുണ്ടെന്ന കരുതലാകും ഷായുടെ വ്യക്തിവൈരാഗ്യത്തിനു കാരണമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്. ഏതു മാർഗത്തിലൂടെയും പട്ടേലിനെ പരാജയപ്പെടുത്തിയാൽ കോണ്‍ഗ്രസിനെ മാനസികമായി തളർത്താനാകുമെന്നും മോദിയും ഷായും കണക്കുകൂട്ടി. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത്, കർണാടക തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി- ഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര മേൽക്കൈ ഉറപ്പാക്കുമെന്നും ഇരുവരും കരുതിയതും സ്വാഭാവികം.
പക്ഷേ പല തരത്തിലാണ് കണക്കുകൂട്ടലുകൾ പിഴച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി സ്വീകരിച്ച് മോദി തന്നെ നിയമിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ രണ്ടു വിമത എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയതാകും ഇതിൽ ഏറ്റവും അപ്രതീക്ഷിതം. കേന്ദ്ര ധന, നിയമ മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ സമ്മർദം അവഗണിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം ചട്ടപ്രകാരമാണെന്ന് വിലയിരുത്തി സംസ്ഥാന റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം റദ്ദാക്കിയത്. ജനാധിപത്യത്തിന്റെ വലിയ വിജയം കൂടിയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വതന്ത്രമായ തീരുമാനം.
ജോർജ് കള്ളിവയലിൽ
പാതിരാവിലെ വിജയം
ൊചൊവ്വാഴ്ച രാത്രി 11:35, ന്യൂഡൽഹി: ബാലറ്റ് പേപ്പർ അമിത് ഷായെ കാണിച്ച രണ്ടു വിമത കോൺഗ്രസുകാരുടെ വോട്ട് തള്ളിക്കളയണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചു.
ബുധനാഴ്ച പുലർച്ചെ 00:15, അഹമ്മദാബാദ്: കോൺഗ്രസ് ക്യാന്പിൽ ആഹ്ലാദപ്രകടനം. ബാലറ്റ് പേപ്പർ ഉയർത്തിക്കാണിച്ച ഒരു കോൺഗ്രസ് എംഎൽഎയുടെ വോട്ടുകൂടി റദ്ദാക്കാതെ വോട്ട് എണ്ണരുതെന്നു ബിജെപി.
00:43: ബിജെപി എംഎൽഎ നളിൻ കോട്ടാഡിയ താൻ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പട്ടേൽ സമുദായത്തെ ബിജെപി വഞ്ചിച്ചെന്നും കൊട്ടാഡിയ.
00:56: തന്നെ പിന്തുണച്ച കോൺഗ്രസ് നേതാക്കൾക്കു നന്ദിപറഞ്ഞ് അഹമ്മദ് പട്ടേലിന്റെ സന്ദേശം.
01:45: അഹമ്മദ് പട്ടേലും അമിത്ഷായും സ്മൃതി ഇറാനിയും വിജയിച്ചതായി പ്രഖ്യാപനം.
02:17: ബിജെപി നേതൃത്വത്തിന്റെ വ്യക്തിവിരോധവും രാഷ്ട്രീയ ഭീകരതയും തുറന്നുകാണിച്ച തെരഞ്ഞെടുപ്പ് എന്നു പട്ടേൽ. സത്യം ജയിച്ചെന്നും പട്ടേൽ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിനും പണ-കായിക ശേഷി രാഷ്ട്രീയത്തിനുമേറ്റ തിരിച്ചടി കൂടിയായി ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പു ഫലം. അമിത് ഷായുടെ വ്യക്തിപരമായ വിജയത്തിലും അദ്ദേഹത്തിന്റെ സമീപകാല രാഷ്ട്രീയത്തിലേറ്റ ഏറ്റവും കനത്ത തോൽവിയായി പട്ടേലിന്റെ വിജയം. അധികാരവും പണവും ഉപയോഗിച്ച് ജനവിധിയെ അട്ടിമറിക്കാനും രാഷ്ട്രീയ എതിരാളികളെ തകർക്കാനും ശ്രമിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ വലിയ പ്രഹരമാണ് തന്റെ വിജയമെന്ന പട്ടേലിന്റെ തന്നെ പ്രതികരണത്തിൽ എല്ലാമുണ്ട്.
ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ കൂട്ടായ്മയ്ക്കും തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിക്കുന്ന കോണ്‍ഗ്രസിനും പുതിയ ഉൗർജവും ആവേശവും പ്രതീക്ഷയും നൽകാനും ഗുജറാത്തിലെ ഈ പ്രസ്റ്റീജ് വിജയം വഴിയൊരുക്കും. പട്ടേലിന്റെ വിജയത്തിനായി കോണ്‍ഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളും ആവേശവും ഉണ്ടായിരുന്നെങ്കിൽ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ബിജെപി ഭരണം റാഞ്ചുകയില്ലായിരുന്നുവെന്ന് പാർട്ടി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തന്ത്രപരവും ചടുലമായ നിർദേശങ്ങളാണ് കോണ്‍ഗ്രസിന്റെ വിജയത്തിലേക്കും തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും എത്തിയത്. പട്ടേലിന്റെ വിജയത്തിന്റെ ആദ്യ അലയൊലി ബിഹാറിലെ ജെഡി-യു നേതാക്കളായ നിതീഷ് കുമാറും ശരത് യാദവും വേർപിരിയുന്നതാകും. നിതീഷ് കുമാറിന്റെ ജെഡി-യുവുമായി പിളരുന്നതിലേക്കു വഴിതെളിച്ച തുറന്ന നിലപാടാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷനും മുതിർന്ന നേതാവുമായ ശരത് യാദവ് സ്വീകരിച്ചത്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ജെഡി-യുവിനു പിന്നാലെയാണ് ശരത് യാദവിന്റെ നടപടി. നിതീഷിനെ പരസ്യമായി വെല്ലുവിളിച്ചാണ് അഹമ്മദ് പട്ടേലിനെ യാദവ് അഭിനന്ദിക്കുകയും ട്വിറ്ററിൽ പരസ്യമായി അഭിനന്ദന സന്ദേശം കുറിക്കുകയും ചെയ്തത്.
ഏറ്റവും കടുത്ത തടസങ്ങളെ അതിജീവിച്ച് നേടിയ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരാനും പട്ടേലുമായി ഒരുമിച്ചിരിക്കുന്ന ഫോട്ടോയോടൊപ്പം നൽകിയ സന്ദേശത്തിൽ യാദവ് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി. ഗുജറാത്തിലെ ഏക ജെഡി-യു എംഎൽഎയും തന്റെ വിശ്വസ്തനുമായ ഛോട്ടുഭായി വാസവയുടെ വോട്ട് അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ ഏറെ നിർണായകവുമായിരുന്നു. ബിജെപിയുമായി ചേരാനുള്ള നിതീഷിന്റെ തീരുമാനത്തോട് വിയോജിപ്പുള്ള ശരത് യാദവിന്റെ പുതിയ നീക്കം നിതീഷിനെ വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടിയിൽനിന്നു പുറത്താക്കിയാലും യാദവിന്റെ രാജ്യസഭാംഗത്വം നഷ്ടമാകില്ല.
ഒരൊറ്റ രാജ്യസഭാ സീറ്റു പിടിക്കാൻ കേന്ദ്രത്തിലെയും ഗുജറാത്തിലെയും സർക്കാരുകളെയും കോർപറേറ്റ് ശക്തികളെയും ഉപയോഗിച്ച് കോടിക്കണക്കിനു രൂപയും ഭീഷണികളും പ്രലോഭനങ്ങളും അടക്കം സർവതന്ത്രങ്ങളുമായി അമിത് ഷാ നേരിട്ട് പട നയിച്ചിട്ടും പട്ടേൽ ജയിച്ചത്് അമിത് ഷായ്ക്ക് ഏറ്റ പ്രഹരമാണെന്നാണ് മുതിർന്ന ഒരു കോണ്‍ഗ്രസ് നേതാവ് ഇന്നലെ അഭിപ്രായപ്പെട്ടത്. ജനാധിപത്യപരമായി മൂന്നാമതൊരു സീറ്റ് ജയിക്കാൻ വേണ്ട വോട്ടുകൾ ഇല്ലെന്ന് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസിലെ പ്രബലനെ മലർത്തിയടിക്കാമെന്ന ധാർഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയാണിതെന്നാണ് പ്രതിപക്ഷത്തെ പ്രമുഖർ പറയുന്നു.
രാജ്യസഭാംഗമായി താൻ പാർലമെന്റിലെത്തുന്ന സഭയിൽ അഹമ്മദ് പട്ടേൽ ഉണ്ടാവരുതെന്ന പിടിവാശിയോടെയായിരുന്നു അമിത് ഷാ വഴിവിട്ട ശ്രമങ്ങൾ നടത്തിയത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നു സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലിൽ അടപ്പിച്ചതിനു പിന്നിൽ പട്ടേലിനും കൈയുണ്ടെന്ന കരുതലാകും ഷായുടെ വ്യക്തിവൈരാഗ്യത്തിനു കാരണമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്. ഏതു മാർഗത്തിലൂടെയും പട്ടേലിനെ പരാജയപ്പെടുത്തിയാൽ കോണ്‍ഗ്രസിനെ മാനസികമായി തളർത്താനാകുമെന്നും മോദിയും ഷായും കണക്കുകൂട്ടി. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത്, കർണാടക തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി- ഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര മേൽക്കൈ ഉറപ്പാക്കുമെന്നും ഇരുവരും കരുതിയതും സ്വാഭാവികം.
പക്ഷേ പല തരത്തിലാണ് കണക്കുകൂട്ടലുകൾ പിഴച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി സ്വീകരിച്ച് മോദി തന്നെ നിയമിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ രണ്ടു വിമത എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയതാകും ഇതിൽ ഏറ്റവും അപ്രതീക്ഷിതം. കേന്ദ്ര ധന, നിയമ മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ സമ്മർദം അവഗണിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം ചട്ടപ്രകാരമാണെന്ന് വിലയിരുത്തി സംസ്ഥാന റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം റദ്ദാക്കിയത്. ജനാധിപത്യത്തിന്റെ വലിയ വിജയം കൂടിയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വതന്ത്രമായ തീരുമാനം.
ജോർജ് കള്ളിവയലിൽ
പാതിരാവിലെ വിജയം
ൊചൊവ്വാഴ്ച രാത്രി 11:35, ന്യൂഡൽഹി: ബാലറ്റ് പേപ്പർ അമിത് ഷായെ കാണിച്ച രണ്ടു വിമത കോൺഗ്രസുകാരുടെ വോട്ട് തള്ളിക്കളയണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചു.
ബുധനാഴ്ച പുലർച്ചെ 00:15, അഹമ്മദാബാദ്: കോൺഗ്രസ് ക്യാന്പിൽ ആഹ്ലാദപ്രകടനം. ബാലറ്റ് പേപ്പർ ഉയർത്തിക്കാണിച്ച ഒരു കോൺഗ്രസ് എംഎൽഎയുടെ വോട്ടുകൂടി റദ്ദാക്കാതെ വോട്ട് എണ്ണരുതെന്നു ബിജെപി.
00:43: ബിജെപി എംഎൽഎ നളിൻ കോട്ടാഡിയ താൻ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പട്ടേൽ സമുദായത്തെ ബിജെപി വഞ്ചിച്ചെന്നും കൊട്ടാഡിയ.
00:56: തന്നെ പിന്തുണച്ച കോൺഗ്രസ് നേതാക്കൾക്കു നന്ദിപറഞ്ഞ് അഹമ്മദ് പട്ടേലിന്റെ സന്ദേശം.
01:45: അഹമ്മദ് പട്ടേലും അമിത്ഷായും സ്മൃതി ഇറാനിയും വിജയിച്ചതായി പ്രഖ്യാപനം.
02:17: ബിജെപി നേതൃത്വത്തിന്റെ വ്യക്തിവിരോധവും രാഷ്ട്രീയ ഭീകരതയും തുറന്നുകാണിച്ച തെരഞ്ഞെടുപ്പ് എന്നു പട്ടേൽ. സത്യം ജയിച്ചെന്നും പട്ടേൽ ട്വീറ്റ് ചെയ്തു.