ന്യൂഡൽഹി: അമിത് ഷായും അഹമ്മദ് പട്ടേലും ഏറ്റുമുട്ടി. പട്ടേലിനെ ഇല്ലാതാക്കാനുള്ള ഷായുടെ ശ്രമം വിജയിച്ചില്ല. താനും തന്ത്രത്തിൽ മോശമല്ലെന്നു തെളിയിച്ച് പട്ടേൽ രാജ്യസഭയിലേക്കു വിജയിച്ചെത്തി.പക്ഷേ, ഈ പോരാട്ടത്തിൽ വലിയ ക്ഷതമേറ്റ ഒരു പാർട്ടിയുണ്ട്. ജനതാദൾ യുണൈറ്റഡ് എന്ന ജെഡി-യു.
ഗുജറാത്തിൽ ആ പാർട്ടിക്ക് ഒരു എംഎൽഎ മാത്രം. അദ്ദേഹം ആർക്കു വോട്ടു ചെയ്യണമെന്നതു സംബന്ധിച്ചു ശരദ്യാദവ് പക്ഷവും നിതീഷ്കുമാർ പക്ഷവും പോരടിച്ചു. നിതീഷിന്റെ കൂടെയുള്ള കെ.സി. ത്യാഗി പറഞ്ഞത്. ജെഡിയു എംഎൽഎ ഛോട്ടുഭായി വാസവ വോട്ട് നൽകിയതു ബിജെപിക്കാണെന്നാണ്. വാസവ അതു നിഷേധിച്ചു. താൻ പട്ടേലിനാണു വോട്ട് ചെയ്തതെന്നു പറഞ്ഞു. അവിടംകൊണ്ടു നിർത്തിയില്ല. തങ്ങളോടൊന്നും ആലോചിക്കാതെയാണു നിതീഷ് കൂട്ടുകെട്ട് മാറിയതെന്നു വാസവ കുറ്റപ്പെടുത്തി.
നിതീഷിൽനിന്ന് അകലം പാലിക്കുന്ന വാസവയ്ക്കൊപ്പമാണു സംസ്ഥാന പാർട്ടി ജനറൽസെക്രട്ടറി അരുൺ ശ്രീവാസ്തവ. അദ്ദേഹത്തെ നിതീഷ് കുമാർ നീക്കംചെയ്തു.
ഇതിനിടെ ജെഡിയു നേതാവ് ശരദ് യാദവ് അഹമ്മദ് പട്ടേലിനെ അഭിനന്ദിച്ചു പ്രസ്താവനയിറക്കി. ജെഡി-യു പിളർത്താൻ യാദവ് ആലോചിക്കുന്നുണ്ട്. നിതീഷിന്റെ നിലപാടിനോടു യോജിക്കാത്ത സംസ്ഥാന യൂണിറ്റുകൾ പലതുണ്ട്.
രാജ്യസഭാംഗമായ ശരദ് യാദവ് തന്നെ നിതീഷ് പാർട്ടിയിൽനിന്നു പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുറത്താക്കപ്പെട്ടാൽ രാജ്യസഭാംഗത്വം നിലനിർത്താം. പാർട്ടി വിട്ടാൽ അംഗത്വം പോകും. അതിനാൽ പുറത്താക്കലിനു നിതീഷിനെ പ്രകോപിപ്പിക്കുന്ന നടപടികളാകും ഇനി യാദവിന്റെ ഭാഗത്തുനിന്നുണ്ടാവുക.
ഗുജറാത്തിൽ ആ പാർട്ടിക്ക് ഒരു എംഎൽഎ മാത്രം. അദ്ദേഹം ആർക്കു വോട്ടു ചെയ്യണമെന്നതു സംബന്ധിച്ചു ശരദ്യാദവ് പക്ഷവും നിതീഷ്കുമാർ പക്ഷവും പോരടിച്ചു. നിതീഷിന്റെ കൂടെയുള്ള കെ.സി. ത്യാഗി പറഞ്ഞത്. ജെഡിയു എംഎൽഎ ഛോട്ടുഭായി വാസവ വോട്ട് നൽകിയതു ബിജെപിക്കാണെന്നാണ്. വാസവ അതു നിഷേധിച്ചു. താൻ പട്ടേലിനാണു വോട്ട് ചെയ്തതെന്നു പറഞ്ഞു. അവിടംകൊണ്ടു നിർത്തിയില്ല. തങ്ങളോടൊന്നും ആലോചിക്കാതെയാണു നിതീഷ് കൂട്ടുകെട്ട് മാറിയതെന്നു വാസവ കുറ്റപ്പെടുത്തി.
നിതീഷിൽനിന്ന് അകലം പാലിക്കുന്ന വാസവയ്ക്കൊപ്പമാണു സംസ്ഥാന പാർട്ടി ജനറൽസെക്രട്ടറി അരുൺ ശ്രീവാസ്തവ. അദ്ദേഹത്തെ നിതീഷ് കുമാർ നീക്കംചെയ്തു.
ഇതിനിടെ ജെഡിയു നേതാവ് ശരദ് യാദവ് അഹമ്മദ് പട്ടേലിനെ അഭിനന്ദിച്ചു പ്രസ്താവനയിറക്കി. ജെഡി-യു പിളർത്താൻ യാദവ് ആലോചിക്കുന്നുണ്ട്. നിതീഷിന്റെ നിലപാടിനോടു യോജിക്കാത്ത സംസ്ഥാന യൂണിറ്റുകൾ പലതുണ്ട്.
രാജ്യസഭാംഗമായ ശരദ് യാദവ് തന്നെ നിതീഷ് പാർട്ടിയിൽനിന്നു പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുറത്താക്കപ്പെട്ടാൽ രാജ്യസഭാംഗത്വം നിലനിർത്താം. പാർട്ടി വിട്ടാൽ അംഗത്വം പോകും. അതിനാൽ പുറത്താക്കലിനു നിതീഷിനെ പ്രകോപിപ്പിക്കുന്ന നടപടികളാകും ഇനി യാദവിന്റെ ഭാഗത്തുനിന്നുണ്ടാവുക.