ന്യൂഡൽഹി: ജനാധിപത്യത്തിന്റെ വേരുകൾ പിഴുതെറിഞ്ഞ് രാജ്യത്തെ ഇരുട്ടിലേക്കു കൊണ്ടുപോകാനുള്ള ശക്തികളുടെ നീക്കം ഒരുവിധത്തിലും അനുവദിക്കില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഇടുങ്ങിയ ചിന്താഗതിയുള്ളവരുടെയും വർഗീയ കാഴ്ചപ്പാടുള്ളവരുടെയും തടവറയായി ഇന്ത്യയെ കെട്ടിയിടാനുള്ള ലക്ഷ്യം അംഗീകരിക്കില്ലെന്നും സ്വാതന്ത്ര്യത്തിനെതിരായ കറുത്ത ശക്തികൾ വീണ്ടും ഉയർന്നുവരുന്നതു നോക്കിയിരിക്കാനാകില്ലെന്നും സോണിയഗാന്ധി വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചു ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും വലിയ അപകടാവസ്ഥയിലാണ്. ചർച്ചകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമുള്ള പൊതുഇടം ഇല്ലാതായിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിന്റെ മൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും എതിരായി വെറുപ്പിന്റെയും ഭിന്നതയുടെയും രാഷ്ട്രീയമാണ് രാജ്യത്തെ മൂടിക്കൊണ്ടിരിക്കുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും കാർമേഘങ്ങൾ മതനിരപേക്ഷതയ്ക്കും സമത്വവാദത്തിനും മുകളിൽ വട്ടമിട്ടു പറക്കുന്നു. ഇരുട്ടിന്റെ ശക്തികൾ ജനാധിപത്യത്തിന്റെ വേരോട്ടം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിനെതിരേ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അവർ ഓർമപ്പെടുത്തി.
സ്വാതന്ത്ര്യം ലഭിച്ചതിൽ ആർഎസ്എസിനു പങ്കുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്. അത്തരം പൊള്ളയായ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല. ആർഎസ്എസിനു സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തു പറഞ്ഞതു ചുരുക്കം ചിലർ മാത്രമാണെന്നും അത്തരം കറുത്ത ശക്തികളാണ് ജനാധിപത്യം ഇല്ലാതാക്കാൻ വീണ്ടും ഉയർന്നു വരുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരത്തിൽ കോണ്ഗ്രസിന്റെയും ജവഹർലാൽ നെഹ്റുവിന്റെയും പങ്ക് ഓർമ്മിപ്പിച്ചു കൊണ്ടാണ് ആർഎസ്എസിനും ബിജെപിക്കും എതിരേ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചത്.
നെഹ്റു ഉൾപ്പെടെ പല കോണ്ഗ്രസ് നേതാക്കളും സ്വാതന്ത്ര്യത്തിനായി ജയിലിൽ കിടന്നു. ചിലർ ജയിലിൽ തന്നെ മരിച്ചു. എങ്കിലും സമരത്തിൽ നിന്നു കോണ്ഗ്രസ് ഒരടി പോലും പിന്നോട്ടു പോയില്ലെന്നും സോണിയാ ഗാന്ധി ഓർമിപ്പിച്ചു.
കമ്മീഷൻ രക്ഷയ്ക്കുണ്ടായത് ഭാഗ്യം
ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ രക്ഷയ്ക്കുണ്ടായതിൽ ദൈവത്തിനു നന്ദി പറയുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. വിജയത്തിൽ ആശ്വാസമുണ്ടെന്നും സന്തോഷം നൽകുന്നതാണെന്നും സോണിയ അഭിപ്രായപ്പെട്ടു. അതേസമയം, ഗുജറാത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും പാർട്ടിയിലെ സഹപ്രവർത്തകർ അതേക്കുറിച്ചു പ്രതികരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും വലിയ അപകടാവസ്ഥയിലാണ്. ചർച്ചകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമുള്ള പൊതുഇടം ഇല്ലാതായിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിന്റെ മൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും എതിരായി വെറുപ്പിന്റെയും ഭിന്നതയുടെയും രാഷ്ട്രീയമാണ് രാജ്യത്തെ മൂടിക്കൊണ്ടിരിക്കുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും കാർമേഘങ്ങൾ മതനിരപേക്ഷതയ്ക്കും സമത്വവാദത്തിനും മുകളിൽ വട്ടമിട്ടു പറക്കുന്നു. ഇരുട്ടിന്റെ ശക്തികൾ ജനാധിപത്യത്തിന്റെ വേരോട്ടം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിനെതിരേ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അവർ ഓർമപ്പെടുത്തി.
സ്വാതന്ത്ര്യം ലഭിച്ചതിൽ ആർഎസ്എസിനു പങ്കുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്. അത്തരം പൊള്ളയായ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല. ആർഎസ്എസിനു സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തു പറഞ്ഞതു ചുരുക്കം ചിലർ മാത്രമാണെന്നും അത്തരം കറുത്ത ശക്തികളാണ് ജനാധിപത്യം ഇല്ലാതാക്കാൻ വീണ്ടും ഉയർന്നു വരുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരത്തിൽ കോണ്ഗ്രസിന്റെയും ജവഹർലാൽ നെഹ്റുവിന്റെയും പങ്ക് ഓർമ്മിപ്പിച്ചു കൊണ്ടാണ് ആർഎസ്എസിനും ബിജെപിക്കും എതിരേ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചത്.
നെഹ്റു ഉൾപ്പെടെ പല കോണ്ഗ്രസ് നേതാക്കളും സ്വാതന്ത്ര്യത്തിനായി ജയിലിൽ കിടന്നു. ചിലർ ജയിലിൽ തന്നെ മരിച്ചു. എങ്കിലും സമരത്തിൽ നിന്നു കോണ്ഗ്രസ് ഒരടി പോലും പിന്നോട്ടു പോയില്ലെന്നും സോണിയാ ഗാന്ധി ഓർമിപ്പിച്ചു.
കമ്മീഷൻ രക്ഷയ്ക്കുണ്ടായത് ഭാഗ്യം
ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ രക്ഷയ്ക്കുണ്ടായതിൽ ദൈവത്തിനു നന്ദി പറയുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. വിജയത്തിൽ ആശ്വാസമുണ്ടെന്നും സന്തോഷം നൽകുന്നതാണെന്നും സോണിയ അഭിപ്രായപ്പെട്ടു. അതേസമയം, ഗുജറാത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും പാർട്ടിയിലെ സഹപ്രവർത്തകർ അതേക്കുറിച്ചു പ്രതികരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.