ന്യൂഡൽഹി: പ്രകൃതിവാതക പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പുതുവയ്പിനിലെ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
പദ്ധതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവയ്പിനെക്കുറിച്ചു പഠിക്കാൻ കേരളം നിയമിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ പഠനത്തിൽ സാമൂഹ്യ പ്രത്യാഘാതം കൂടി ഉൾപ്പെടുത്താൻ കഴിയുമോ എന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. ചർച്ചയിൽ എംപിമാരായ കെ.വി. തോമസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ആനി രാജ, സമര സമിതി നേതാക്കൾ, പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
പദ്ധതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവയ്പിനെക്കുറിച്ചു പഠിക്കാൻ കേരളം നിയമിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ പഠനത്തിൽ സാമൂഹ്യ പ്രത്യാഘാതം കൂടി ഉൾപ്പെടുത്താൻ കഴിയുമോ എന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. ചർച്ചയിൽ എംപിമാരായ കെ.വി. തോമസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ആനി രാജ, സമര സമിതി നേതാക്കൾ, പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.