ന്യൂഡൽഹി: ഡോക ലായിൽ ചൈനയുമായി സംഘർഷം മുറുകുന്നതിനിടെ പ്രതിരോധമന്ത്രാലയം ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു. 20,000 കോടി രൂപയാണ് അധികം ആവശ്യപ്പെട്ടത്. പൊതുബജറ്റിൽ 2,74,113 കോടി രൂപ പ്രതിരോധത്തിനു നീക്കിവച്ചതാണ്.
യുദ്ധസജ്ജരായിരിക്കാൻ കൂടുതൽ ഉപകരണങ്ങളും വെടിക്കോപ്പുകളും വാങ്ങാനാണു കൂടുതൽ പണം തേടുന്നത്. ബജറ്റിൽ അനുവദിച്ച മൂലധനച്ചെലവിൽ സിംഹഭാഗവും മുന്പു കരാറായ സാമഗ്രികൾക്കും ആയുധങ്ങൾക്കുമായി ചെലവാകും. യുദ്ധസജ്ജരാകാനുള്ള അധിക വാങ്ങലിന് തുക ഇല്ലാത്ത സാഹചര്യത്തിലാണ് ഈ അഭ്യർഥന.
ഇന്ത്യയുടെ വാർഷിക സന്പത്തി(ജിഡിപി)ന്റെ 1.56 ശതമാനമേ ഈ വർഷം പ്രതിരോധ ബജറ്റിനുള്ളു. 1962-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ അനുപാതമാണത്.
യുദ്ധസജ്ജരായിരിക്കാൻ കൂടുതൽ ഉപകരണങ്ങളും വെടിക്കോപ്പുകളും വാങ്ങാനാണു കൂടുതൽ പണം തേടുന്നത്. ബജറ്റിൽ അനുവദിച്ച മൂലധനച്ചെലവിൽ സിംഹഭാഗവും മുന്പു കരാറായ സാമഗ്രികൾക്കും ആയുധങ്ങൾക്കുമായി ചെലവാകും. യുദ്ധസജ്ജരാകാനുള്ള അധിക വാങ്ങലിന് തുക ഇല്ലാത്ത സാഹചര്യത്തിലാണ് ഈ അഭ്യർഥന.
ഇന്ത്യയുടെ വാർഷിക സന്പത്തി(ജിഡിപി)ന്റെ 1.56 ശതമാനമേ ഈ വർഷം പ്രതിരോധ ബജറ്റിനുള്ളു. 1962-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ അനുപാതമാണത്.