ബെയ്ജിംഗ് :ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഭൂകന്പമാപിനിയിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകന്പത്തിൽ 250ലധികം പേർക്കു പരിക്കേറ്റു.
ടൂറിസ്റ്റ് കേന്ദ്രമായ ജിയുഷായി താഴ്വരയിലാണു ഭൂകന്പം ഏറെ നാശം വിതച്ചത്. ഏതാനും ടൂറിസ്റ്റുകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
അറുപതിനായിരം പേരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിച്ചുമാറ്റി.ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നു 300 കിലോമീറ്റർ അകലെയുള്ള പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലും പ്രകന്പനം അനുഭവപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനായി പ്രത്യേക ടീമിനെ അയച്ചതായി ചൈനീസ് സ്റ്റേറ്റ് കൗൺസിൽ അറിയിച്ചു. ഇന്നലെ സിൻജിയാംഗ് പ്രവിശ്യയിലും ഭൂകന്പമുണ്ടായെന്നു സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. വീടുകൾ തകർന്നു പരിക്കേറ്റ മൂന്നു ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൂറിസ്റ്റ് കേന്ദ്രമായ ജിയുഷായി താഴ്വരയിലാണു ഭൂകന്പം ഏറെ നാശം വിതച്ചത്. ഏതാനും ടൂറിസ്റ്റുകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
അറുപതിനായിരം പേരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിച്ചുമാറ്റി.ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നു 300 കിലോമീറ്റർ അകലെയുള്ള പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലും പ്രകന്പനം അനുഭവപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനായി പ്രത്യേക ടീമിനെ അയച്ചതായി ചൈനീസ് സ്റ്റേറ്റ് കൗൺസിൽ അറിയിച്ചു. ഇന്നലെ സിൻജിയാംഗ് പ്രവിശ്യയിലും ഭൂകന്പമുണ്ടായെന്നു സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. വീടുകൾ തകർന്നു പരിക്കേറ്റ മൂന്നു ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.