ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമായ്ക്കെതിരേ പ്രതിപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 177 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു.
ഏഴു വർഷത്തിനുള്ളിൽ എട്ടാംതവണയാണ് സുമാ അവിശ്വാസപ്രമേയത്തെ അതിജീവിക്കുന്നത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ പാർട്ടിയായ എഎൻസിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തോടൊപ്പം വോട്ട് ചെയ്തു.
അഴിമതിയാരോപണ വിധേയനായ സുമാക്കെതിരേ വോട്ടുചെയ്യുമെന്നു പരസ്യമായി പറഞ്ഞ പലർക്കും വധഭീഷണി ലഭിച്ചെന്ന് പറയപ്പെടുന്നു. പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തവർക്ക് എതിരേ അച്ചടക്ക നടപടി എടുക്കുമെന്ന് എഎൻസി നേതാക്കൾ വ്യക്തമാക്കി.
ഏഴു വർഷത്തിനുള്ളിൽ എട്ടാംതവണയാണ് സുമാ അവിശ്വാസപ്രമേയത്തെ അതിജീവിക്കുന്നത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ പാർട്ടിയായ എഎൻസിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തോടൊപ്പം വോട്ട് ചെയ്തു.
അഴിമതിയാരോപണ വിധേയനായ സുമാക്കെതിരേ വോട്ടുചെയ്യുമെന്നു പരസ്യമായി പറഞ്ഞ പലർക്കും വധഭീഷണി ലഭിച്ചെന്ന് പറയപ്പെടുന്നു. പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തവർക്ക് എതിരേ അച്ചടക്ക നടപടി എടുക്കുമെന്ന് എഎൻസി നേതാക്കൾ വ്യക്തമാക്കി.