കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ സരിഫുൽ പ്രവിശ്യയിലെ ഗ്രാമത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു.
മിർസാ ഒലാങ് ഗ്രാമത്തിൽ അക്രമികൾ 30 വീടുകൾക്കു തീവച്ചു. ഹസാര ഷിയാകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. താലിബാൻ, ഐഎസ് ഭീകരർ അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രവിശ്യാ ഗവർണറുടെ വക്താവ് സബിബുള്ള അമാനി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഭീകരാക്രമണം നടന്ന മേഖലയിലേക്ക് കാബൂളിൽനിന്നു യുദ്ധവിമാനം അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മിർസാ ഒലാങ് ഗ്രാമത്തിൽ അക്രമികൾ 30 വീടുകൾക്കു തീവച്ചു. ഹസാര ഷിയാകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. താലിബാൻ, ഐഎസ് ഭീകരർ അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രവിശ്യാ ഗവർണറുടെ വക്താവ് സബിബുള്ള അമാനി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഭീകരാക്രമണം നടന്ന മേഖലയിലേക്ക് കാബൂളിൽനിന്നു യുദ്ധവിമാനം അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.