അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്നലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർകൂടി രാജിവച്ചു. രണ്ടു ദിവസത്തിനിടെ ആറ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 51 ആയി ചുരുങ്ങി. ഇതോടെ, രാജ്യസഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലായി.
മാൻസിംഗ് ചൗഹാൻ, ഛനാഭായ് ചൗധരി, രാംസിംഗ് പാർമർ എന്നിവരാണ് ഇന്നലെ രാജിവച്ചത്. രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിനിടെ, രാജ്യസഭയിലേക്കു മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളായ അമിത് ഷാ, സ്മൃതി ഇറാനി, ബൽവന്ത് രജ്പുട്ട് എന്നിവർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.
മാൻസിംഗ് ചൗഹാൻ, ഛനാഭായ് ചൗധരി, രാംസിംഗ് പാർമർ എന്നിവരാണ് ഇന്നലെ രാജിവച്ചത്. രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിനിടെ, രാജ്യസഭയിലേക്കു മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളായ അമിത് ഷാ, സ്മൃതി ഇറാനി, ബൽവന്ത് രജ്പുട്ട് എന്നിവർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.