മോസ്കോ: റഷ്യക്ക് എതിരേ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന് തിരിച്ചടി നൽകി ക്രെംലിൻ ഭരണകൂടം . സെപ്റ്റംബർ ഒന്നിനകം റഷ്യയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്നു റഷ്യൻ വിദേശമന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു. മോസ്കോയിൽ യുഎസ് നയതന്ത്രപ്രതിനിധികളുടെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ഡാച്ചായും (ആഡംബര വസതി) ഒരു വെയർഹൗസും റഷ്യൻ അധികൃതർ പിടിച്ചെടുത്തു.
റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരേ കൂടുതൽ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞദിവസമാണു യുഎസ് സെനറ്റ് പാസാക്കിയത്. റിപ്പബ്ളിക്കന്മാരും ഡെമോക്രാറ്റുകളും പിന്തുണച്ച ഉപരോധ ബിൽ രണ്ടിനെതിരേ 98 വോട്ടുകൾക്കാണു പാസായത്. ജനപ്രതിനിധി സഭ നേരത്തെ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇനി പ്രസിഡന്റ് ട്രംപ് ഒപ്പിട്ടാൽ ബിൽ നിയമമാകും. പ്രസിഡന്റിന് ആവശ്യമെങ്കിൽ വീറ്റോ പ്രയോഗിക്കാനും സാധിക്കും. ബിൽ നിയമമാവുന്നതു വരെ കാത്തിരിക്കാതെ ക്രെംലിൻ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. തങ്ങൾ വളരെ ക്ഷമാപൂർവവും സ്വയം നിയന്ത്രിച്ചുമാണ് ഇതുവരെ പ്രവർത്തിച്ചതെന്നും ഒരു ഘട്ടം കഴിഞ്ഞാൽ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും കഴിഞ്ഞദിവസം ഫിൻലൻഡിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് പുടിൻ പറഞ്ഞു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനു റഷ്യയെ ശിക്ഷിക്കാനാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ജനാധിപത്യത്തിനും ദേശീയ സുരക്ഷയ്ക്കും എതിരേയുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന സുപ്രധാന സന്ദേശമാണ് സെനറ്റ് നൽകിയിരിക്കുന്നതെന്നു സെനറ്റിന്റെ ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ജോൺ മക്കെയിൻ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് എതിരേയുള്ള പ്രവർത്തനങ്ങൾക്കു പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ, ഉത്തരകൊറിയ, ഇറാൻ സർക്കാരുകൾക്ക് യുഎസ് കോൺഗ്രസ് മുന്നറിയിപ്പു നൽകിയിരിക്കുകയാണെന്ന് സെനറ്റർ ബെൻ കാർഡിൻ പറഞ്ഞു.
റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരേ കൂടുതൽ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞദിവസമാണു യുഎസ് സെനറ്റ് പാസാക്കിയത്. റിപ്പബ്ളിക്കന്മാരും ഡെമോക്രാറ്റുകളും പിന്തുണച്ച ഉപരോധ ബിൽ രണ്ടിനെതിരേ 98 വോട്ടുകൾക്കാണു പാസായത്. ജനപ്രതിനിധി സഭ നേരത്തെ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇനി പ്രസിഡന്റ് ട്രംപ് ഒപ്പിട്ടാൽ ബിൽ നിയമമാകും. പ്രസിഡന്റിന് ആവശ്യമെങ്കിൽ വീറ്റോ പ്രയോഗിക്കാനും സാധിക്കും. ബിൽ നിയമമാവുന്നതു വരെ കാത്തിരിക്കാതെ ക്രെംലിൻ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. തങ്ങൾ വളരെ ക്ഷമാപൂർവവും സ്വയം നിയന്ത്രിച്ചുമാണ് ഇതുവരെ പ്രവർത്തിച്ചതെന്നും ഒരു ഘട്ടം കഴിഞ്ഞാൽ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും കഴിഞ്ഞദിവസം ഫിൻലൻഡിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് പുടിൻ പറഞ്ഞു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനു റഷ്യയെ ശിക്ഷിക്കാനാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ജനാധിപത്യത്തിനും ദേശീയ സുരക്ഷയ്ക്കും എതിരേയുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന സുപ്രധാന സന്ദേശമാണ് സെനറ്റ് നൽകിയിരിക്കുന്നതെന്നു സെനറ്റിന്റെ ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ജോൺ മക്കെയിൻ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് എതിരേയുള്ള പ്രവർത്തനങ്ങൾക്കു പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ, ഉത്തരകൊറിയ, ഇറാൻ സർക്കാരുകൾക്ക് യുഎസ് കോൺഗ്രസ് മുന്നറിയിപ്പു നൽകിയിരിക്കുകയാണെന്ന് സെനറ്റർ ബെൻ കാർഡിൻ പറഞ്ഞു.