ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂന്നാം രാജ്യസഭാ പ്രവേശനം കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളിയതോടെ ബംഗാളിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന ഇടതുമുന്നണിയുടെ അടിയന്തര യോഗത്തിലാണ് പാർട്ടി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി വികാസ് രഞ്ജൻ ഭട്ടാചാര്യയുടെ പേര് പ്രഖ്യാപിച്ചത്. സിപിഎമ്മിനോട് ആലോചിക്കാതെ കോണ്‍ഗ്രസ് പ്രദീപ് ഭട്ടാചാര്യയെ സ്ഥാനാർഥിയാക്കിയതിനു പിന്നാലെയാണു സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസ് ഇതുവരെ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
സീതാറാം യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബംഗാളിൽനിന്ന് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാൻ സാധ്യതയില്ലാത്ത സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ ജയം ഉറപ്പു നൽകുമായിരുന്നു. എന്നാൽ, പാർട്ടി കീഴ്വഴക്കങ്ങളുടെയും പാർട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെയും പേരിൽ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് സിപിഎമ്മിലെ ഒരു വിഭാഗം കടുത്ത എതിർപ്പ് ഉയർത്തിയതോടെ കേന്ദ്രകമ്മിറ്റി ഇക്കാര്യത്തിൽ യെച്ചൂരി മത്സരിക്കേണ്ടെന്നു തീരുമാനിച്ചു.
യെച്ചൂരി മത്സരിക്കണം എന്നു ശക്തമായ നിലപാടെടുത്ത ബംഗാൾ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ട് പരാജയപ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്.
യെച്ചൂരി അല്ലാതെ മറ്റാരു രാജ്യസഭയിലേക്കു മത്സരിച്ചാലും പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.
പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ പ്രതിപക്ഷം നിർത്തിയാൽ പിന്തുണയ്ക്കാമെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ എടുത്തു തീരുമാനം. എന്നാൽ, കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു സ്ഥാനാർഥിയെ നിർത്തിയതോടെ സിപിഎമ്മിനു സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ തയാറാകാത്തതിനാൽ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താൻ നിർബന്ധിതമായെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് വ്യക്തമാക്കി. പ്രദീപ് ഭട്ടാചാര്യയെ കോണ്‍ഗ്രസ് വീണ്ടും നിർത്തും എന്നു കരുതിയതേയില്ല. ഈ സാഹചര്യത്തിൽ സിപിഎം ഒരു സ്ഥാനാർഥിയെ സ്വന്തം നിലയ്ക്ക് നിർത്താൻ നിർബന്ധിതമായെന്നും ബിമൻ ബോസ് പറഞ്ഞു.
കോൽക്കത്ത മുൻ മേയറായിരുന്ന വികാസ് രഞ്ജൻ ഭട്ടാചാര്യ ബംഗാളിലെ പ്രമാദ ചിട്ടി തട്ടിപ്പു കേസിൽ മമത സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിന്ന നേതാവാണ്. പ്രദീപ് ഭട്ടാചാര്യയെ നിർത്തിയതോടെ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാകുമെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു പിന്തുണ നൽകുമെന്നു സൂചന നൽകിയിട്ടുണ്ട്.
സീതാറാം യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബംഗാളിൽനിന്ന് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാൻ സാധ്യതയില്ലാത്ത സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ ജയം ഉറപ്പു നൽകുമായിരുന്നു. എന്നാൽ, പാർട്ടി കീഴ്വഴക്കങ്ങളുടെയും പാർട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെയും പേരിൽ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് സിപിഎമ്മിലെ ഒരു വിഭാഗം കടുത്ത എതിർപ്പ് ഉയർത്തിയതോടെ കേന്ദ്രകമ്മിറ്റി ഇക്കാര്യത്തിൽ യെച്ചൂരി മത്സരിക്കേണ്ടെന്നു തീരുമാനിച്ചു.
യെച്ചൂരി മത്സരിക്കണം എന്നു ശക്തമായ നിലപാടെടുത്ത ബംഗാൾ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ട് പരാജയപ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്.
യെച്ചൂരി അല്ലാതെ മറ്റാരു രാജ്യസഭയിലേക്കു മത്സരിച്ചാലും പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.
പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ പ്രതിപക്ഷം നിർത്തിയാൽ പിന്തുണയ്ക്കാമെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ എടുത്തു തീരുമാനം. എന്നാൽ, കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു സ്ഥാനാർഥിയെ നിർത്തിയതോടെ സിപിഎമ്മിനു സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ തയാറാകാത്തതിനാൽ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താൻ നിർബന്ധിതമായെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് വ്യക്തമാക്കി. പ്രദീപ് ഭട്ടാചാര്യയെ കോണ്‍ഗ്രസ് വീണ്ടും നിർത്തും എന്നു കരുതിയതേയില്ല. ഈ സാഹചര്യത്തിൽ സിപിഎം ഒരു സ്ഥാനാർഥിയെ സ്വന്തം നിലയ്ക്ക് നിർത്താൻ നിർബന്ധിതമായെന്നും ബിമൻ ബോസ് പറഞ്ഞു.
കോൽക്കത്ത മുൻ മേയറായിരുന്ന വികാസ് രഞ്ജൻ ഭട്ടാചാര്യ ബംഗാളിലെ പ്രമാദ ചിട്ടി തട്ടിപ്പു കേസിൽ മമത സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിന്ന നേതാവാണ്. പ്രദീപ് ഭട്ടാചാര്യയെ നിർത്തിയതോടെ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാകുമെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു പിന്തുണ നൽകുമെന്നു സൂചന നൽകിയിട്ടുണ്ട്.