ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥർക്കു നൽകുന്ന മദ്യത്തിന്റെ ക്വോട്ട വെട്ടിച്ചുരുക്കാൻ നീക്കം. പട്ടാളക്കാർ തങ്ങൾക്കു കിട്ടുന്ന കുപ്പികൾ നാട്ടുകാർക്കു മറിച്ചു വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നീക്കം. മിലിട്ടറി ഓഫീസർമാരുടെ റേഷൻ ക്വോട്ട വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് മദ്യത്തിന്റെ വിതരണവും കുറയ്ക്കാൻ ആലോചിക്കുന്നത്.
ക്വോട്ട വെട്ടിക്കുറയ്ക്കാനുള്ള ശിപാർശ നടപ്പാക്കിയാൽ സർവീസിലുള്ളതും വിരമിച്ചതുമായ പട്ടാളക്കാർക്ക് കിട്ടുന്ന കുപ്പിയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. ഇതിന്റെ എണ്ണം പത്തിൽനിന്ന് അഞ്ചാകുമെന്നാണു വിവരം. ജൂണിയർ കമ്മീഷൻഡ് ഓഫീസർമാർക്ക് കിട്ടിക്കൊണ്ടിരുന്ന കുപ്പിയുടെ എണ്ണം ഏഴിൽനിന്ന് നാലാകും.
സർക്കാരിന്റെ കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റിൽ (സിഡിഎസ്)നിന്ന് സൈനികർക്ക് വളരെ വിലക്കുറിലാണ് മദ്യം ലഭിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയിട്ടു പോലും നികുതി ഒഴിവാക്കിയുള്ള വില ഒഴിവാക്കിയാണ് ഇവർക്ക് മദ്യം നൽകുന്നത്. നിലവിൽ വിവിധ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ മദ്യക്വോട്ട വെട്ടിച്ചുരുക്കാനാണു നീക്കം. പട്ടാളത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന് ക്വാളിറ്റി കൂടുതലുണ്ടെന്നാണ് പ്രചാരണം. ഇതിനാൽ ഇതിന് പുറത്ത് ആവശ്യക്കാരും കൂടുതലാണ്.
ക്വോട്ട വെട്ടിക്കുറയ്ക്കാനുള്ള ശിപാർശ നടപ്പാക്കിയാൽ സർവീസിലുള്ളതും വിരമിച്ചതുമായ പട്ടാളക്കാർക്ക് കിട്ടുന്ന കുപ്പിയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. ഇതിന്റെ എണ്ണം പത്തിൽനിന്ന് അഞ്ചാകുമെന്നാണു വിവരം. ജൂണിയർ കമ്മീഷൻഡ് ഓഫീസർമാർക്ക് കിട്ടിക്കൊണ്ടിരുന്ന കുപ്പിയുടെ എണ്ണം ഏഴിൽനിന്ന് നാലാകും.
സർക്കാരിന്റെ കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റിൽ (സിഡിഎസ്)നിന്ന് സൈനികർക്ക് വളരെ വിലക്കുറിലാണ് മദ്യം ലഭിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയിട്ടു പോലും നികുതി ഒഴിവാക്കിയുള്ള വില ഒഴിവാക്കിയാണ് ഇവർക്ക് മദ്യം നൽകുന്നത്. നിലവിൽ വിവിധ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ മദ്യക്വോട്ട വെട്ടിച്ചുരുക്കാനാണു നീക്കം. പട്ടാളത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന് ക്വാളിറ്റി കൂടുതലുണ്ടെന്നാണ് പ്രചാരണം. ഇതിനാൽ ഇതിന് പുറത്ത് ആവശ്യക്കാരും കൂടുതലാണ്.