ബംഗളൂരു: അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്കു വിഐപി പരിഗണന നല്കിയെന്ന് ആരോപിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡി. രൂപയ്ക്കെതിരേ വക്കീൽ നോട്ടീസ് അയച്ച് കർണാടകയിലെ മുൻ ജയിൽ ഡിജിപി സത്യനാരായണ റാവു. രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങൾ പിൻവലിച്ചു പത്ര പ്രസ്താവന നല്കണമെന്നാണ് ആവശ്യം.