ന്യൂഡൽഹി: റെയിൽവേ ഹോട്ടൽ അനധികൃതമായി അനുവദിച്ചുവെന്ന കുറ്റത്തിന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരേ എൻഫോഴ്മെന്റ് കേസെടുത്തു. സാന്പത്തിക തിരിമറി നടത്തിയെന്നതുൾപ്പെടെ കുറ്റംചുമത്തിയാണു കേസ്. നേരത്തെ ഇടപാടുമായി ബന്ധപ്പെട്ട് ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരേ സിബിഐയും കേസെടുത്തിരുന്നു.
വ്യാപകമായ പരിശോധനയ്ക്കുശേഷമാണ് സിബിഐ കേസ് എടുത്തത്. യുപിഎ സർക്കാരിന്റെ കാലത്ത് ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും സിബിഐ സംഘം കണ്ടെടുത്തിരുന്നു. ലാലുവിനു പുറമേ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
വ്യാപകമായ പരിശോധനയ്ക്കുശേഷമാണ് സിബിഐ കേസ് എടുത്തത്. യുപിഎ സർക്കാരിന്റെ കാലത്ത് ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും സിബിഐ സംഘം കണ്ടെടുത്തിരുന്നു. ലാലുവിനു പുറമേ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.