ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ധരം സിംഗ്(81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2004 മുതൽ 2006 വരെ കർണാടകയിലെ കോൺഗ്രസ്-ജനതാ ദൾ-എസ് സർക്കാരിനെ നയിച്ചത് ധരം സിംഗായിരുന്നു. അന്ന് ഉപമുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ.
വടക്കൻ കർണാടകയിലെ കൽബുർഗിയിൽ ജനിച്ച ധരംസിംഗ് 1958ലെ ഗോവ വിമോചന സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. കർണാടക പിസിസി അധ്യക്ഷനായും ധരം സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. ഒന്പതു തവണ എംഎൽഎയായ ഇദ്ദേഹം ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദേവരാജ് അരശ്, ആർ. ഗുണ്ടു റാവു, വീരപ്പ മൊയ്ലി, എസ്.എം. കൃഷ്ണ എന്നിവരുടെ മന്ത്രിസഭകളിൽ ധരം സിംഗ് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിജയ് സിംഗ് (എംഎൽസി), അജയ് സിംഗ് (ജെവാർജി എംഎൽഎ) എന്നിവരാണു മക്കൾ.
2004 മുതൽ 2006 വരെ കർണാടകയിലെ കോൺഗ്രസ്-ജനതാ ദൾ-എസ് സർക്കാരിനെ നയിച്ചത് ധരം സിംഗായിരുന്നു. അന്ന് ഉപമുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ.
വടക്കൻ കർണാടകയിലെ കൽബുർഗിയിൽ ജനിച്ച ധരംസിംഗ് 1958ലെ ഗോവ വിമോചന സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. കർണാടക പിസിസി അധ്യക്ഷനായും ധരം സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. ഒന്പതു തവണ എംഎൽഎയായ ഇദ്ദേഹം ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദേവരാജ് അരശ്, ആർ. ഗുണ്ടു റാവു, വീരപ്പ മൊയ്ലി, എസ്.എം. കൃഷ്ണ എന്നിവരുടെ മന്ത്രിസഭകളിൽ ധരം സിംഗ് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിജയ് സിംഗ് (എംഎൽസി), അജയ് സിംഗ് (ജെവാർജി എംഎൽഎ) എന്നിവരാണു മക്കൾ.