ഗാന്ധിനഗർ: ഗുജറാത്തിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയായി രാജിവച്ച എംഎൽഎ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്കു മത്സരിക്കുന്നു. കോൺഗ്രസ് ചീഫ് വിപ്പ് ബൽവന്ത് സിംഗ് രജ്പുട്ടാണു രാജ്യസഭാ സ്ഥാനാർഥിയാകുന്നത്. രാജ്യസഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയസാധ്യതയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. രജ്പുട്ടിനെക്കൂടാതെ തേജശ്രീ ബെൻ പട്ടേൽ, പ്രഹ്ലാദ് പട്ടേൽ എന്നിവരാണ് ഇന്നലെ എംഎൽഎസ്ഥാനം രാജിവച്ചത്. രാജിവച്ചവർ ബിജെപിയിൽ ചേർന്നു.
ഇതോടെ നിയമസഭയിൽ കോൺഗ്രസ് അംഗബലം 54 ആയി ചുരുങ്ങി. രാജ്യസഭയിലേക്കു ജയിക്കാൻ വേണ്ടത് 47 വോട്ടാണ്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ ബിജെപി സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നാലാമതൊരു സ്ഥാനാർഥികൂടി വരുന്പോൾ കോൺഗ്രസ് പക്ഷത്തുനിന്നു വോട്ട്ചോർച്ചയുണ്ടാകുമെന്നാണു വിലയിരുത്തൽ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർഥി മീരാ കുമാറിന് 49 വോട്ടാണു കിട്ടിയത്. രജ്പുട്, രാജിവച്ച കോൺഗ്രസ് നേതാവ് ശങ്കർ സിംഗ് വഗേലയുടെ ബന്ധുവാണ്. വഗേലയുടെ കൊച്ചുമകളെയാണു രജ്പുട്ടിന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്. കോൺഗ്രസ് പട്ടേൽ വിഭാഗക്കാരെ അവഗണിക്കുന്നുവെന്നാണു തേജശ്രീ ബെൻ പട്ടേലിന്റെയും പ്രഹ്ലാദ് പട്ടേലിന്റെയും പരാതി.
ഇതോടെ നിയമസഭയിൽ കോൺഗ്രസ് അംഗബലം 54 ആയി ചുരുങ്ങി. രാജ്യസഭയിലേക്കു ജയിക്കാൻ വേണ്ടത് 47 വോട്ടാണ്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ ബിജെപി സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നാലാമതൊരു സ്ഥാനാർഥികൂടി വരുന്പോൾ കോൺഗ്രസ് പക്ഷത്തുനിന്നു വോട്ട്ചോർച്ചയുണ്ടാകുമെന്നാണു വിലയിരുത്തൽ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർഥി മീരാ കുമാറിന് 49 വോട്ടാണു കിട്ടിയത്. രജ്പുട്, രാജിവച്ച കോൺഗ്രസ് നേതാവ് ശങ്കർ സിംഗ് വഗേലയുടെ ബന്ധുവാണ്. വഗേലയുടെ കൊച്ചുമകളെയാണു രജ്പുട്ടിന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്. കോൺഗ്രസ് പട്ടേൽ വിഭാഗക്കാരെ അവഗണിക്കുന്നുവെന്നാണു തേജശ്രീ ബെൻ പട്ടേലിന്റെയും പ്രഹ്ലാദ് പട്ടേലിന്റെയും പരാതി.