ന്യൂഡൽഹി: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ മലക്കംമറിച്ചിലിൽ പാർലമെന്റിലും ബഹളം. ബിഹാർ വിഷയത്തിനു പുറമേ പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിലും ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നലെ ചേർന്ന് അഞ്ചു മിനിട്ടിനുള്ളിൽ തന്നെ പിരിച്ചുവിടേണ്ടി വന്നു. ചോദ്യോത്തരവേളയിൽ ആർജെഡി എംപി ജയ്പ്രകാശ് നാരായണ്‍ യാദവ് ബിഹാർ വിഷയം ഉന്നയിച്ചു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ബിഹാറിൽ നടന്നതെന്നു ചൂണ്ടിക്കാട്ടി ആർജെഡി എംപി ശബ്ദമുയർത്തി.
അതിനിടെ, കോണ്‍ഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രതിഷേധമുയർത്തി.
പ്ലാക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസുകാർ സ്പീക്കർ വിവേചനം ഒഴിവാക്കി നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ആൾക്കൂട്ടങ്ങൾ നടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ചർച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ പിരിച്ചു വിട്ടു.
ലോക്സഭ വീണ്ടും ചേർന്നപ്പോഴും കോണ്‍ഗ്രസ് തൃണമൂൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി.
പശുസംരക്ഷണത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്ന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള നിർത്തിവച്ചുള്ള ചർച്ച സ്പീക്കർ തള്ളിക്കളഞ്ഞു. സ്പീക്കറുടെ വിലക്ക് മറികടന്നു പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോയി.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നലെ ചേർന്ന് അഞ്ചു മിനിട്ടിനുള്ളിൽ തന്നെ പിരിച്ചുവിടേണ്ടി വന്നു. ചോദ്യോത്തരവേളയിൽ ആർജെഡി എംപി ജയ്പ്രകാശ് നാരായണ്‍ യാദവ് ബിഹാർ വിഷയം ഉന്നയിച്ചു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ബിഹാറിൽ നടന്നതെന്നു ചൂണ്ടിക്കാട്ടി ആർജെഡി എംപി ശബ്ദമുയർത്തി.
അതിനിടെ, കോണ്‍ഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രതിഷേധമുയർത്തി.
പ്ലാക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസുകാർ സ്പീക്കർ വിവേചനം ഒഴിവാക്കി നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ആൾക്കൂട്ടങ്ങൾ നടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ചർച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ പിരിച്ചു വിട്ടു.
ലോക്സഭ വീണ്ടും ചേർന്നപ്പോഴും കോണ്‍ഗ്രസ് തൃണമൂൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി.
പശുസംരക്ഷണത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്ന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള നിർത്തിവച്ചുള്ള ചർച്ച സ്പീക്കർ തള്ളിക്കളഞ്ഞു. സ്പീക്കറുടെ വിലക്ക് മറികടന്നു പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോയി.