പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നു നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരുമെന്ന് കാബിനറ്റ് കോ-ഓർഡിനേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മൽഹോത്ര അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ കുമാറും പങ്കെടുത്ത ഹ്രസ്വമായ കാബിനറ്റ് യോഗത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. മുൻ മന്ത്രിസഭ ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടത്താൻ നിശ്ചയിച്ചിരുന്ന വർഷകാല സമ്മേളനം റദ്ദാക്കാനും തീരുമാനിച്ചു.
ബിജെപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നു രണ്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനതാദൾ (യു)വിന്റെ 71 അംഗങ്ങളുൾപ്പെടെ 132 എംഎൽഎമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബിജെപിയുടെ 53 എംഎൽഎമാരും ആർഎൽഎസ്പിയുടെയും എൽജെപിയുടെയും രണ്ടുപേരും എച്ച്എഎമ്മിന്റെ ഒരാളും നിതീഷിനെ പിന്തുണയ്ക്കുമെന്നു കരുതുന്നു. മൂന്ന് സ്വതതന്ത്രരും നിതീഷ് കുമാറിനൊപ്പമാണ്.
അതേസമയം, നിയമസഭാ നടപടികൾ ഒട്ടും എളുപ്പമായിരിക്കില്ല എന്ന വിലയിരുത്തലുകളും ഉണ്ട്.
ബിജെപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നു രണ്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനതാദൾ (യു)വിന്റെ 71 അംഗങ്ങളുൾപ്പെടെ 132 എംഎൽഎമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബിജെപിയുടെ 53 എംഎൽഎമാരും ആർഎൽഎസ്പിയുടെയും എൽജെപിയുടെയും രണ്ടുപേരും എച്ച്എഎമ്മിന്റെ ഒരാളും നിതീഷിനെ പിന്തുണയ്ക്കുമെന്നു കരുതുന്നു. മൂന്ന് സ്വതതന്ത്രരും നിതീഷ് കുമാറിനൊപ്പമാണ്.
അതേസമയം, നിയമസഭാ നടപടികൾ ഒട്ടും എളുപ്പമായിരിക്കില്ല എന്ന വിലയിരുത്തലുകളും ഉണ്ട്.