ന്യൂഡൽഹി: വിശാലസഖ്യം തകർത്ത് ബിജെപിയുമായി കൂട്ടുകൂടി ബീഹാറിൽ വീണ്ടും മുഖ്യമന്ത്രിപദത്തിലേറിയ നിതീഷ് കുമാറിനെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വാർഥരാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിതീഷ് വീണ്ടും വർഗീയ ശക്തികളെ കൂട്ടുപിടിച്ചുവെന്നു രാഹുൽ പറഞ്ഞു.
കഴിഞ്ഞ മൂന്നു-നാലു മാസമായി നിതീഷ് കുമാർ ഇതിനു പദ്ധതിയൊരുക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. വർഗീയ ശക്തികൾക്കെതിരേ പോരാടാനാണ് അദ്ദേഹം കോൺഗ്രുമായി കൈകോർത്തത്. സ്വന്തം കാര്യം വന്നപ്പോൾ വർഗീയശക്തികളുമായിത്തന്നെ അദ്ദേഹം കൂട്ടുകൂടി. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവർക്കു വിശ്വാസ്യതയില്ലെന്നു രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്നു-നാലു മാസമായി നിതീഷ് കുമാർ ഇതിനു പദ്ധതിയൊരുക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. വർഗീയ ശക്തികൾക്കെതിരേ പോരാടാനാണ് അദ്ദേഹം കോൺഗ്രുമായി കൈകോർത്തത്. സ്വന്തം കാര്യം വന്നപ്പോൾ വർഗീയശക്തികളുമായിത്തന്നെ അദ്ദേഹം കൂട്ടുകൂടി. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവർക്കു വിശ്വാസ്യതയില്ലെന്നു രാഹുൽ കൂട്ടിച്ചേർത്തു.