റാഞ്ചി: മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേർന്ന് ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ നിതീഷ് കുമാറിനെ അവസരവാദിയെന്നു വിശേഷിപ്പിച്ച് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ബിജെപിക്കൊപ്പം ചേർന്ന് സിബിഐ, എൻഫോഴ്സ്മെന്റ് എന്നിവയെ ഉപയോഗിച്ച് തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണു നിതീഷ് ചെയ്തതെന്നും ലാലു പറഞ്ഞു.
മതേതര സഖ്യമെന്ന പേരിൽ ബിഹാറിലെ ജനങ്ങൾക്ക് നല്കിയ വാഗ്ദാനം നിതീഷ് ലംഘിച്ചു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയില്ലെന്നു മനസിലാക്കിയപ്പോൾ ആർജെഡിയുടെ ഒപ്പംകൂടുകയായിരുന്നു. മകൻ തേജസ്വിക്ക് എതിരായ അഴിമതി ആരോപണത്തിൽ നിതീഷ് അല്ല, കോടതിയാണ് വിധിപറയേണ്ടത്-ലാലു കൂട്ടിച്ചേർത്തു.
മതേതര സഖ്യമെന്ന പേരിൽ ബിഹാറിലെ ജനങ്ങൾക്ക് നല്കിയ വാഗ്ദാനം നിതീഷ് ലംഘിച്ചു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയില്ലെന്നു മനസിലാക്കിയപ്പോൾ ആർജെഡിയുടെ ഒപ്പംകൂടുകയായിരുന്നു. മകൻ തേജസ്വിക്ക് എതിരായ അഴിമതി ആരോപണത്തിൽ നിതീഷ് അല്ല, കോടതിയാണ് വിധിപറയേണ്ടത്-ലാലു കൂട്ടിച്ചേർത്തു.