ജറുസലേം: രണ്ടാഴ്ച പിന്നിട്ട ബഹിഷ്കരണം അവസാനിപ്പിച്ച് പലസ്തീൻ മുസ്ലിം വിശ്വാസികൾ ഇന്നലെ കിഴക്കൻ ജറുസലമിലെ അൽ അക്സാ പള്ളി സ്ഥിതിചെയ്യുന്ന മേഖലയിൽ വീണ്ടും പ്രവേശിച്ചു. ഇസ്രേലി സൈന്യം അൽഅക്സാ പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽഡിറ്റക്ടറുകളും നിരീക്ഷണ കാമറകളും എടുത്തു മാറ്റിയതിനെത്തുടർന്നാണു പ്രതിസന്ധിക്കു പരിഹാരമുണ്ടായത്. ചൊവ്വാഴ്ച തന്നെ മെറ്റൽ ഡിറ്റക്ടറുകൾ നീക്കം ചെയ്തിരുന്നു. കാമറകളും ബാരിക്കേഡുകളും മറ്റും ഇന്നലെ നീക്കി. ഇതെത്തുടർന്നു പലസ്തീൻകാർ ആഹ്ളാദ പ്രകടനം നടത്തി. ഇതു ചരിത്രവിജയമാണെന്നു ഗാസയിൽ ഭരണം നടത്തുന്ന ഹമാസിന്റെ മുതിർന്ന നേതാവ് ഇസാത് റിഷേക് ട്വീറ്റു ചെയ്തു. ഇന്നു ഗേറ്റുകൾ മാറ്റാൻ അവർ നിർബന്ധിതരായി, നാളെ ഇസ്രേലി അധിനിവേശത്തിനു തന്നെ അവസാനമാകും- അദ്ദേഹം പറഞ്ഞു.
ജറുസലം ഗ്രാൻഡ് മുഫ്തി മുഹമ്മദ് ഹുസൈന്റെയും മറ്റു മുസ്ലിം നേതാക്കളുടെയും ആഹ്വാന പ്രകാരം ഇന്നലെ ആയിരക്കണക്കിനു മുസ്ലിം വിശ്വാസികൾ അൽ അക്സാ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥി തിചെയ്യുന്ന വളപ്പിൽ പ്രവേശിച്ചതായി എഎഫ്പി റിപ്പോർട്ടു ചെയ്തു. ഇതിനുശേഷവും ചെറിയ തോതിൽ സംഘർഷവും പോലീസിനു നേർക്കു കല്ലേറും നടന്നതായി റിപ്പോർട്ടുണ്ട്.
രണ്ടാഴ്ചയായി അൽഅക്സാ പള്ളിയിൽ പ്രവേശിക്കാതെ പുറത്തു തെരുവീഥിയിലും മറ്റുമായിരുന്നു പ്രാർഥന നടത്തിയിരുന്നത്. ഇന്നത്തെ വെള്ളിയാഴ്ച പ്രാർഥനയ്ക്കു പതിവുപോലെ അൽഅക്സായിൽ എത്താൻ പലസ്തീൻകാരോടു പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് അഭ്യർഥിച്ചു. പലസ്തീൻകാർക്കു പുറമേ മറ്റു രാജ്യങ്ങളിൽനിന്നുള്ള അനേകം മുസ്ലിംകളും ഇന്ന് അൽഅക്സായിൽ എത്തുമെന്നാണു കരുതുന്നത്.ഈ മാസം പതിനാലിനാണ് അൽഅക്സാ മോസ്കിലെ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി മെറ്റൽഡിറ്റക്ടറുകൾ സ്ഥാപിച്ചത്. അന്പതുവയസിനു താഴെയുള്ളവർക്കു പ്രവേശനവിലക്കും ഏർപ്പെടുത്തി. ഈ മേഖലയിൽ ഇസ്രേലി നിയന്ത്രണം ശക്തമാക്കാനുള്ള നടപടിയായാണ് ഇതു പലസ്തീൻകാർ വീക്ഷിച്ചത്.
എന്നാൽ തങ്ങളുടെ രണ്ടു സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയശേഷം അക്രമികൾ ഈ മേഖലയിലേക്ക് ഓടിരക്ഷപ്പെട്ടതിനെത്തുടർന്നാണു സുരക്ഷ ശക്തമാക്കേണ്ടിവന്നതെന്ന് ഇസ്രേലികൾ വിശദീകരിച്ചു. മൂന്ന് അക്രമികളെയും ഇസ്രേലികൾ വകവരുത്തി. പലസ്തീൻ മേഖലയിൽ സംഘർഷം കനത്തു. വിവിധ സ്ഥലങ്ങളിൽ നടന്ന അക്രമങ്ങളിൽ ആകെ എട്ടുപേർക്കു ജീവഹാനി നേരിട്ടു. പ്രശ്ന പരിഹാരത്തിന് അന്തർദേശീയതലത്തിൽ തന്നെ ഇസ്രേലി ഭരണകൂടത്തിനു മേൽ സമ്മർദമുണ്ടായി.
1967ലെ യുദ്ധത്തിലാണ് ജോർദാനിൽനിന്ന് കിഴക്കൻ ജറുസലം ഇസ്രയേൽ പിടിച്ചത്. എന്നാൽ പിന്നീടുണ്ടാക്കിയ കരാർ പ്രകാരം അൽ അക്സാ പള്ളി ഉൾപ്പെടെയുള്ള മേഖലയുടെ മേൽനോട്ടച്ചുമതല ജോർദാനു ലഭിച്ചു. ഭാവി പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനം കിഴക്കൻ ജറുസലേമായിരിക്കണമെന്നു പലസ്തീൻ ജനത ആവശ്യപ്പെടുന്നു.
ജറുസലം ഗ്രാൻഡ് മുഫ്തി മുഹമ്മദ് ഹുസൈന്റെയും മറ്റു മുസ്ലിം നേതാക്കളുടെയും ആഹ്വാന പ്രകാരം ഇന്നലെ ആയിരക്കണക്കിനു മുസ്ലിം വിശ്വാസികൾ അൽ അക്സാ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥി തിചെയ്യുന്ന വളപ്പിൽ പ്രവേശിച്ചതായി എഎഫ്പി റിപ്പോർട്ടു ചെയ്തു. ഇതിനുശേഷവും ചെറിയ തോതിൽ സംഘർഷവും പോലീസിനു നേർക്കു കല്ലേറും നടന്നതായി റിപ്പോർട്ടുണ്ട്.
രണ്ടാഴ്ചയായി അൽഅക്സാ പള്ളിയിൽ പ്രവേശിക്കാതെ പുറത്തു തെരുവീഥിയിലും മറ്റുമായിരുന്നു പ്രാർഥന നടത്തിയിരുന്നത്. ഇന്നത്തെ വെള്ളിയാഴ്ച പ്രാർഥനയ്ക്കു പതിവുപോലെ അൽഅക്സായിൽ എത്താൻ പലസ്തീൻകാരോടു പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് അഭ്യർഥിച്ചു. പലസ്തീൻകാർക്കു പുറമേ മറ്റു രാജ്യങ്ങളിൽനിന്നുള്ള അനേകം മുസ്ലിംകളും ഇന്ന് അൽഅക്സായിൽ എത്തുമെന്നാണു കരുതുന്നത്.ഈ മാസം പതിനാലിനാണ് അൽഅക്സാ മോസ്കിലെ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി മെറ്റൽഡിറ്റക്ടറുകൾ സ്ഥാപിച്ചത്. അന്പതുവയസിനു താഴെയുള്ളവർക്കു പ്രവേശനവിലക്കും ഏർപ്പെടുത്തി. ഈ മേഖലയിൽ ഇസ്രേലി നിയന്ത്രണം ശക്തമാക്കാനുള്ള നടപടിയായാണ് ഇതു പലസ്തീൻകാർ വീക്ഷിച്ചത്.
എന്നാൽ തങ്ങളുടെ രണ്ടു സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയശേഷം അക്രമികൾ ഈ മേഖലയിലേക്ക് ഓടിരക്ഷപ്പെട്ടതിനെത്തുടർന്നാണു സുരക്ഷ ശക്തമാക്കേണ്ടിവന്നതെന്ന് ഇസ്രേലികൾ വിശദീകരിച്ചു. മൂന്ന് അക്രമികളെയും ഇസ്രേലികൾ വകവരുത്തി. പലസ്തീൻ മേഖലയിൽ സംഘർഷം കനത്തു. വിവിധ സ്ഥലങ്ങളിൽ നടന്ന അക്രമങ്ങളിൽ ആകെ എട്ടുപേർക്കു ജീവഹാനി നേരിട്ടു. പ്രശ്ന പരിഹാരത്തിന് അന്തർദേശീയതലത്തിൽ തന്നെ ഇസ്രേലി ഭരണകൂടത്തിനു മേൽ സമ്മർദമുണ്ടായി.
1967ലെ യുദ്ധത്തിലാണ് ജോർദാനിൽനിന്ന് കിഴക്കൻ ജറുസലം ഇസ്രയേൽ പിടിച്ചത്. എന്നാൽ പിന്നീടുണ്ടാക്കിയ കരാർ പ്രകാരം അൽ അക്സാ പള്ളി ഉൾപ്പെടെയുള്ള മേഖലയുടെ മേൽനോട്ടച്ചുമതല ജോർദാനു ലഭിച്ചു. ഭാവി പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനം കിഴക്കൻ ജറുസലേമായിരിക്കണമെന്നു പലസ്തീൻ ജനത ആവശ്യപ്പെടുന്നു.