ദുബായ്: ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. തിരിച്ചടി ഭയന്നാണ് തീരുമാനത്തിൽനിന്നും പിൻമാറിയതെന്നും മുഷറഫ് വെളിപ്പെടുത്തി.
2001 ൽ ഇന്ത്യൻ പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സംഘർഷം മൂർച്ഛിച്ച വേളയിലാണ് ആണവായുധം പ്രയോഗിക്കാൻ ഒരുങ്ങിയതെന്നും ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിനു നല്കിയ അഭിമുഖത്തിൽ മുഷറഫ് വെളിപ്പെടുത്തി.
സംഘർഷം മൂർച്ഛിച്ച 2002ലാണ് അറ്റകൈ പ്രയോഗത്തിനുതീരുമാനമെടുത്തത്. അന്ന് ഇന്ത്യയോ പാക്കിസ്ഥാനോ മിസൈലുകളിൽ ആണവ പോർമുനകൾ ഘടിപ്പിച്ചിരുന്നില്ലെന്നും മുഷറഫ് പറയുന്നു. രണ്ടോമൂന്നോ ദിവസം കൊണ്ട് ഇത് ഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ താൻ ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിർദേശിച്ചിരുന്നില്ല. ആണവയുദ്ധത്തിന് തയാറെടുക്കുകയോ എന്ന് ആലോചിച്ച് നിരവധി രാത്രികൾ ഉറക്കമില്ലാതെ കഴിച്ചതായും മുഷറഫ് വെളിപ്പെടുത്തി.
2001 ൽ ഇന്ത്യൻ പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സംഘർഷം മൂർച്ഛിച്ച വേളയിലാണ് ആണവായുധം പ്രയോഗിക്കാൻ ഒരുങ്ങിയതെന്നും ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിനു നല്കിയ അഭിമുഖത്തിൽ മുഷറഫ് വെളിപ്പെടുത്തി.
സംഘർഷം മൂർച്ഛിച്ച 2002ലാണ് അറ്റകൈ പ്രയോഗത്തിനുതീരുമാനമെടുത്തത്. അന്ന് ഇന്ത്യയോ പാക്കിസ്ഥാനോ മിസൈലുകളിൽ ആണവ പോർമുനകൾ ഘടിപ്പിച്ചിരുന്നില്ലെന്നും മുഷറഫ് പറയുന്നു. രണ്ടോമൂന്നോ ദിവസം കൊണ്ട് ഇത് ഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ താൻ ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിർദേശിച്ചിരുന്നില്ല. ആണവയുദ്ധത്തിന് തയാറെടുക്കുകയോ എന്ന് ആലോചിച്ച് നിരവധി രാത്രികൾ ഉറക്കമില്ലാതെ കഴിച്ചതായും മുഷറഫ് വെളിപ്പെടുത്തി.