കാബൂൾ: കാണ്ഡഹാർ പ്രവിശ്യയിലെ അഫ്ഗാൻ സൈനിക ക്യാന്പിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 26 സൈനികർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതേസമയം, 74 സൈനികരെ വധിച്ചെന്നും ആറു പേരെ തടവുകാരാക്കിയെന്നും താലിബാൻ അവകാശപ്പെട്ടു.
കർസാലി മേഖലയിലെ സൈനിക ക്യാന്പിനു നേർക്ക് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.നൂറുകണക്കിനു താലിബാൻ്കാർ വിവിധ ദിശകളിൽനിന്നു ക്യാന്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. പോരാട്ടം മണിക്കൂറുകൾ നീണ്ടു.
യുദ്ധവിമാനങ്ങളുടെ സഹായത്തോടെ അഫ്ഗാൻ സൈന്യം ക്യാന്പു തിരികെ പിടിച്ചെന്നു പ്രതിരോധമന്ത്രാലയം പിന്നീടു വ്യക്തമാക്കി.
സൈന്യത്തിനും പോലീസിനുമെതിരേ താലിബാൻ അടുത്തയിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
മസാർ ഇ ഷറീഫിൽ ഏപ്രിലിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 140 സൈനികർക്കു ജീവഹാനി നേരിട്ടു. മാർച്ചിൽ കാബൂളിലെ സർദാർ ദാവൂദ് ഖാൻ സൈനിക ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച മൂന്നു ഡിസ്ട്രിക്ടുകൾ താലിബാൻ കൈവശപ്പെടുത്തി.
ഇതേസമയം, 74 സൈനികരെ വധിച്ചെന്നും ആറു പേരെ തടവുകാരാക്കിയെന്നും താലിബാൻ അവകാശപ്പെട്ടു.
കർസാലി മേഖലയിലെ സൈനിക ക്യാന്പിനു നേർക്ക് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.നൂറുകണക്കിനു താലിബാൻ്കാർ വിവിധ ദിശകളിൽനിന്നു ക്യാന്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. പോരാട്ടം മണിക്കൂറുകൾ നീണ്ടു.
യുദ്ധവിമാനങ്ങളുടെ സഹായത്തോടെ അഫ്ഗാൻ സൈന്യം ക്യാന്പു തിരികെ പിടിച്ചെന്നു പ്രതിരോധമന്ത്രാലയം പിന്നീടു വ്യക്തമാക്കി.
സൈന്യത്തിനും പോലീസിനുമെതിരേ താലിബാൻ അടുത്തയിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
മസാർ ഇ ഷറീഫിൽ ഏപ്രിലിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 140 സൈനികർക്കു ജീവഹാനി നേരിട്ടു. മാർച്ചിൽ കാബൂളിലെ സർദാർ ദാവൂദ് ഖാൻ സൈനിക ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച മൂന്നു ഡിസ്ട്രിക്ടുകൾ താലിബാൻ കൈവശപ്പെടുത്തി.