മാലി: സാർക്ക് സഖ്യത്തെ ഇന്ത്യ അട്ടിമറിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഉഭയകക്ഷി പ്രശ്നങ്ങളുടെ നിഴൽ സാർക്ക് ഉച്ചകോടിയിൽ ഉണ്ടായിരുന്നതായും മാലി പ്രസിഡന്റ് അബ്ദുള്ള യമീനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇസ്ലാമാദിൽ നടന്ന സാർക്ക് ഉച്ചകോടി മാറ്റിവയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് ആദ്യമായല്ല ഇന്ത്യ ഇത്തരത്തിൽ പ്രതികരണം നടത്തുന്നത്. നേരത്തെ നാലു തവണ ഇത്തരത്തിൽ നീക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാർക്കിൽ ഒരുമിച്ചു പ്രവർത്തിക്കാൻ മാലദ്വീപും പാക്കിസ്ഥാനും ചർച്ചയിൽ തീരുമാനിച്ചു.
ഇസ്ലാമാദിൽ നടന്ന സാർക്ക് ഉച്ചകോടി മാറ്റിവയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് ആദ്യമായല്ല ഇന്ത്യ ഇത്തരത്തിൽ പ്രതികരണം നടത്തുന്നത്. നേരത്തെ നാലു തവണ ഇത്തരത്തിൽ നീക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാർക്കിൽ ഒരുമിച്ചു പ്രവർത്തിക്കാൻ മാലദ്വീപും പാക്കിസ്ഥാനും ചർച്ചയിൽ തീരുമാനിച്ചു.