മാഡ്രിഡ്: സ്പെയിനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടി അനധികൃത സംഭാവന സ്വീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പാർട്ടി ഫണ്ടു സംബന്ധിച്ച അഴിമതിക്കേസിന്റെ സാക്ഷി വിസ്താരത്തിൽ പ്രധാനമന്ത്രി മരിയാനോ രജോയി വ്യക്തമാക്കി. കോടതിയിൽ ഹാജരായി മൊഴി നൽകുന്ന ആദ്യത്തെ സിറ്റിംഗ് സ്പാനിഷ് പ്രധാനമന്ത്രിയാണു രജോയി.
താൻ രാഷ്ട്രീയമാണു കൈകാര്യം ചെയ്തതെന്നും ഒരിക്കലും പാർട്ടിയുടെ ധനകാര്യവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടില്ലെന്നും രജോയി മൊഴി നൽകി.മുപ്പത്തഞ്ചു കോടി യൂറോയുടെ പൊതു ടെൻഡറുകൾ നൽകിയതിലെ അഴിമതിയെക്കുറിച്ചു പത്തുവർഷം ദീർഘിച്ച അന്വേഷണത്തെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്.
ബിസിനസുകാരും രാഷ്ട്രീയക്കാരുമായി 37 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
താൻ രാഷ്ട്രീയമാണു കൈകാര്യം ചെയ്തതെന്നും ഒരിക്കലും പാർട്ടിയുടെ ധനകാര്യവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടില്ലെന്നും രജോയി മൊഴി നൽകി.മുപ്പത്തഞ്ചു കോടി യൂറോയുടെ പൊതു ടെൻഡറുകൾ നൽകിയതിലെ അഴിമതിയെക്കുറിച്ചു പത്തുവർഷം ദീർഘിച്ച അന്വേഷണത്തെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്.
ബിസിനസുകാരും രാഷ്ട്രീയക്കാരുമായി 37 പേരാണു പ്രതിപ്പട്ടികയിലുള്ളത്.